ന്യൂദല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിലേക്കുളള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം തടഞ്ഞു. തുടര്‍ന്ന് ഇരു രാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും ഇരു സൈനികരും മുഖാമുഖം നില്ക്കുന്ന ദോക്ലാം പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കിഴക്കന്‍ ലഡാക്കിന്റെ വടക്കന്‍ കരയായ പാംഗോങ്ങ് തടാകത്തിന്റെ തീരത്തായിരുന്നു ഏറ്റുമുട്ടല്‍. ഇവിടുത്തെ മൂന്നില്‍ രണ്ടു ഭാഗവും കയ്യടിക്കിയ ചൈന ടീബറ്റ് വഴി ഇന്ത്യയിലേക്ക് കയറാന്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ ശ്രമമാണ് ഇന്ത്യ തടഞ്ഞത്.
ഫിംഗര്‍-4, ഫിംഗര്‍ – 5 പ്രദേശം വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കയറാനുള്ള ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമം രണ്ടു തവണ ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരു സൈനികരും തമ്മില്‍ കയ്യേറ്റവും കല്ലേറും നടന്നതായിട്ടാണ് വിവരം. കല്ലേറില്‍ ഇരു വിഭാഗത്തിലെ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഇരു വിഭാഗവും പിന്‍വാങ്ങുകയും ചെയ്തു.
സിക്കിം-ഭൂട്ടാന്-ടിബറ്റ് ട്രൈ ജംഗ്ഷനായ ദോക്ലാമിലെ സ്ഥിതിഗതിയുടെ പശ്ചാത്തലത്തില്‍ പടിഞ്ഞാറ് ലഡാക്ക്, മദ്ധ്യത്തില്‍ ഹിമാചലിലെ ഉത്തരാഖണ്ഡ്, കിഴക്കന്‍ ഭാഗമായ സിക്കിം, അരുണാചല്‍ എന്നിങ്ങനെ മൂന്ന് അതിര്‍ത്തിയിലും ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം ഉത്തരാഖണ്ഡ് ജില്ലകളായ ബരാഹോത്തി, ചാമോലി എന്നീ ജില്ലകളിലേക്ക് ഒരു കിലോമീറ്ററോളം 10-15 സൈനികര്‍ നുഴഞ്ഞുകയറിയിരുന്നു. കിഴക്കന്‍ ലഡാക്ക് ഇരു സൈനികരും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചുമാര്‍, ഡെപ്സാംഗ്, പാങ്ങോങ്ങ് സോ എന്നിവിടങ്ങള്‍ പ്രത്യേകിച്ചും.
13,900 അടി ഉയരത്തില്‍ നില്ക്കുന്ന ചാംപാസ്സ്, 134 കിലോമീറ്റര്‍ വരുന്ന പാങ്ങോങ്ങ് തടാകത്തില്‍ ആയുധങ്ങളേന്തിയ ബോട്ടുകളുമായും ഇരു സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്. പാകിസ്താനുമായി 1999 ല്‍ കാര്‍ഗില്‍ യുദ്ധം നടന്നതിന് ശേഷം ഇവിടം വലിയ പ്രശ്നബാധിത പ്രദേശമായി മാറിയിട്ടുണ്ട്.
തടാകത്തിന്റെ തെക്കന്‍ തീരത്തേക്ക് ചൈന ഇവിടെ ട്രാക്ക് വരെ ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ എല്ലാ വര്‍ഷവും ഏകദേശം 300 കടന്നുകയറ്റം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്താറുണ്ടെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: