തിരുവനന്തപുരം: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.
വിന്‍സെന്റ് നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജഡ്ജി കെ. ഹരിപാല്‍ നിരസിച്ചിരുന്നു. സമൂഹത്തില്‍ സ്വാധീനമുള്ളയാള്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ജൂലൈ 22നാണ് എം. വിന്‍സെന്റിനെ ജയിലിലടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: