കാസര്‍കോട്: രണ്ട് ദിവസങ്ങളായി കാസര്‍കോട് ജില്ലയിലെ കോട്ടംപാറ, മാവുങ്കാല്‍, നീരേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മും പോലീസും നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വനിതകള്‍ റോഡ് ഉപരോധിക്കുന്നു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ യുവജനസംഗമത്തിന്റെ മറവില്‍ വ്യാപകമായി സംഘപരിവാര്‍ നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അതിക്രമം നടന്നിരുന്നു. നാലിലധികം ബിജെപി ഓഫീസുകള്‍ സിപിഎം-ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.
അക്രമികളായ സിപിഎം പ്രവര്‍ത്തകരുടെ വ്യക്തമായ ചിത്രങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ ഇന്നലെ മുതല്‍ പോലീസിന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങളിലുള്ള അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലീസ് ബിജെപിയാണ് അക്രമം നടത്തിയതെന്ന് പറഞ്ഞ് സംഘപരിവാര്‍ പ്രവര്ത്തകുടേയും അനുഭാവികളുപടേയും വീടുകളിലും സ്ഥാപനങ്ങളിലും കടന്നു ചെന്ന് സ്ത്രീകള്‍ക്ക് നേരെയും മറ്റും അതിക്രമം നടത്തികൊണ്ടിരിക്കുകയാണ്.
നിരവധി ആളുകളെ ജോലി സ്ഥലങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മറ്റും പോലീസ് കസ്റ്റഡിയിലേടുത്തിട്ടുണ്ട്. നിരപരാധികളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് മാതൃ ശക്തിയുടെ പേരില്‍ ഒറ്റക്കെട്ടായി അമ്മമാരും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്ന് ഉച്ച മുതല്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ ദേശീയപാത ഉപരോധിച്ചു കൊണ്ടിരിക്കുകയാണ്.
അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും പ്രതികളായ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപരോധം മണിക്കൂറുറുകളായി തുടരുകയാണ്. ജില്ലാ കളക്ടറോ എസ്പിയോ നേരിട്ടെത്തി പോലീസ് അതിക്രമം അവസാനിപ്പിക്കുന്നതു വരെ ഇവിടെ ഉപരോധം തുടരാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: