ന്യൂദല്‍ഹി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനയില്‍ നിന്നുളള ഇലക്ട്രോണിക്സ്- വിവരസാങ്കേതിക ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഡോക്ലാം വിഷയത്തിലും അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങളിലും ചൈനയുമായി രൂക്ഷഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലും കൂടിയാണ് സര്‍ക്കാരിന്റെ ഇത്തരമൊരുനടപടി. അതിര്‍ത്തി തര്‍ക്കങ്ങള്‍ വഷളാകുന്നത് വ്യാപാര തലത്തിലും യുദ്ധമുണ്ടായേക്കുമെന്നാണ് വിദഗ്ധ നിരീക്ഷണം.
ഏകദേശം 22 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യന്‍ ഇലക്ട്രോണിക്സ്- ഐടി വ്യവസായത്തില്‍ ചൈനീസ് കമ്പനികളുടെ ഇടപെടല്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഎ) അടുത്തിടെ നടത്തിയ പഠനത്തില്‍ സൂചിപ്പിച്ചത്.
ഇന്ത്യന്‍ ഇ-വിപണിയിലെ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകള്‍ വ്യക്തികളെയും വ്യവസായങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് സിഐഎയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: