ഹൈദരാബാദ്; തെലങ്കാനയിലെ കരിംനഗറിലെ ജമ്മിഗുണ്ടയെന്ന ചെറുനഗരം ദേശീയ ശ്രദ്ധയിലേക്ക്. ദിവസവും രാവിലെ എട്ടുമണിക്ക് നഗരത്തില്‍ ദേശീയ ഗാനം ആലപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇതിന് തീരുമാനമെടുത്തു കഴിഞ്ഞു.
രാവിലെ എട്ടു മുതല്‍ 52 സെക്കണ്ട് ലൗഡ് സ്പീക്കറില്‍ ദേശീയ ഗാനം ഉയരും. ആ സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. വാഹനമോടിക്കുന്നവര്‍ വാഹനം നിര്‍ത്തണം. കാല്‍നടയാത്രാക്കാര്‍ തങ്ങളെത്തിയ സ്ഥലത്ത് നില്‍ക്കണം. സിഐ പിംഗ്ളി പ്രശാന്ത് റെഡ്ഡിയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പരിപാടി തുടങ്ങിയത്.
വലിയ വിജയമായിരുന്നു. കൃത്യം എട്ടുമുതുല് 52 സെക്കണ്ട് നഗരം ദേശീയ ഗാനത്തോടുള്ള ആദരവുമായി നിശ്ചലമായി, വഴിപോക്കരും വാഹനങ്ങളും എല്ലാം നിശ്ചലം. ഇനി എന്നും ഇങ്ങനെയായിരിക്കും. മറ്റു സ്ഥലങ്ങളും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷ. റെഡ്ഡി പറഞ്ഞു. എതിര്‍ക്കുന്നവരുമുണ്ട്.
കാവിക്കാരുടെ അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് അവരുടെ ആക്ഷേപം. നഗരത്തിലെ പതിനാറു സ്ഥലങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: