ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. സര്‍വ്വകലാശാലയില്‍ നിന്നുണ്ടായ നടപടികളല്ല ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
വെമുലയുടെ ആത്മഹത്യയ്ക്ക് സര്‍വകലാശാല അധികൃതരോ സര്‍ക്കാരോ ഉത്തരവാദിയല്ല. ലോകത്തുനടക്കുന്ന പല കാര്യങ്ങളിലും വെമുല അസ്വസ്ഥനായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സര്‍വകലാശാലയ്ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ല. വെമുലയ്ക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേരെയും കമ്മീഷന് ചോദ്യം ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കോ, ബന്ദാരു ദത്താത്രയ്ക്കോ സംഭവവുമായി യാതൊരുബന്ധവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ സംവിധാനം വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി കൗണ്‍സിലിങ് സമിതികള്‍ ആരംഭിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: