കണ്ണൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് അമിത്ഷായാണെന്ന് കഥാകൃത്ത് ടി. പദ്മനാഭന്. ഇന്ത്യന്‍ ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞാനൊരു അമിത്ഷാ ആരാധകനോ സംഘിയോ അല്ലെന്നും സമര്‍ഥനാണ് അമിത്ഷായെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് പട്ടേല്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ കഴിവോ സോണിയയുടെ കാന്തിയോ മൂലമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലാണ്. ഇന്ത്യന്‍ ജനാധിപത്യം നശിക്കപ്പെടില്ല. മുപ്പതുവര്‍ഷത്തിലധികം ബംഗാള്‍ ഭരിച്ചവര്‍ തുടര്‍ച്ചയായി ഭരണത്തിലേറാമെന്ന് തെറ്റിദ്ധരിച്ചു.
ഈ മിഥ്യാ ധാരണ ചീട്ടുകൊട്ടാരം പോലെ അടര്‍ന്നുവീണത് എല്ലാവരും ഓര്‍ക്കണം. ഇന്ന് കേരളത്തിലെ ഹോട്ടലുകളില്‍ മേശ തുടയ്ക്കാനും ചായ ഒഴിക്കാനും ബംഗാളികളാണ്. ഇതുകാണുമ്പോള്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.ഹുസൈന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: