അയര്‍ക്കുന്നം: ഇന്ന് കര്‍ഷക ദിനം. വിജയകുമാറിന് കൃഷി ജീവിതത്തിന്റെ ഭാഗം. ഈ ഹരിത വിജയത്തിന് 25 വര്‍ഷത്തെ കഠിന പ്രയ്നം. അയര്‍ക്കുന്നം ചപ്പാത്ത് വാഴത്തോട്ട് വി.ആര്.വിജയകുമാറാണ് കൃഷിയില്‍ വിജയക്കൊടി പാറിക്കുന്നത്. സ്വന്തമായി ആകെയുള്ളത് 20 സെന്റ് സ്ഥലം. ഏഴേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് വിജയകുമാര്‍ കൃഷി ചെയ്യുന്നത്.
രണ്ടര ഏക്കര്‍ ഭൂമിയില്‍ പച്ചക്കറിയും ബാക്കി സ്ഥലത്ത് കപ്പ, വാഴ എന്നിവയും കൃഷി ചെയ്യുന്നു. എല്ലാത്തരം വാഴയും ഈ കൃഷി ഭൂമിയില്‍ ലഭ്യമാണ്. രാവിലെ തന്നെ വിജയകുമാര്‍ തന്റെ കൃഷി ഇടത്തിലേക്ക് ഇറങ്ങുന്നു.
മണ്ണിന്റെ സ്വഭാവം തൊട്ടറിഞ്ഞാണ് ഈ കര്‍ഷകന്റെ കൃഷി രീതി. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.
ജൈവവളവും രാസവളവും ഒരുപോലെ ഉപയോഗിക്കുന്നതാണ് മണ്ണിനും കൃഷിക്കും നല്ലത്, ജൈവവളം ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവെടുപ്പ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി നഷ്ടമെന്ന് കരുതുന്ന ഇക്കാലത്ത് കൃഷിയെ ലാഭമാക്കുന്ന കരവിരുതാണ് വിജയകുമാറിന്റെ പ്രത്യേകത. താന്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറിക്ക്്് വിപണി കണ്ടെത്താന്‍ യാതൊരു ബദ്ധിമുട്ടും ഇല്ലെന്ന് അദ്ദേഹം പറയുന്നു. അയര്‍ക്കുന്നം പഞ്ചായത്തിന്റെ പച്ചക്കറിച്ചന്തയിലെ ഏതാണ്ട് എല്ലാ പച്ചക്കറികളും വിജയകുമാറിന്റെതാണ്.
കൃഷി വകുപ്പില്‍ നിന്ന് നല്ല പ്രോത്സാഹനവും സഹായവും ലഭിക്കുന്നതായും രണ്ടു തവണ മികച്ച കര്‍ഷകനുള്ള അവാര്ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓണ വിപണി ലക്ഷ്യമാക്കി പാവല്‍, പടവലം, പയര്‍, വെള്ളരി, ചേന, ചേമ്പ്്്, ചീര, വാഴ എന്നിവ വിപുലമായി കൃഷി ചെയ്തിട്ടുണ്ട്്്. ഗുണനിലവാരമുള്ള വിഷരഹിത പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുകയാണ് വിജയകുമാറിന്റെ സ്വപ്നം.
കഴിഞ്ഞ തവണ ഉണ്ടായ വേനല്‍ വാഴ കൃഷിയെ സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
കൃഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് തന്റെ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ മഞ്ചുവും മക്കളായ നന്ദുവും, നന്ദനയും വിജയകുമാറിന്റെ കാര്‍ഷിക വൃത്തിക്ക് ഊര്‍ജം പകരുന്നു. നന്ദു എട്ടാം ക്ലാസിലും നന്ദന നാലാം ക്ലാസിലും പഠിക്കുന്നു. അച്ഛന് തങ്കപ്പന് മകന്റെ കൃഷിക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്കുന്നു.
ഒന്നിനും സമയമില്ലെന്ന് വിലപിക്കുന്ന പരിഷ്ക്കാരികളുടെ നാട്ടില്‍ കൃഷി ഒരു ജീവിതചര്യയായി കൊണ്ടു നടക്കുന്ന വിജയകുമാര്‍ വ്യത്യസ്തനാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: