പെരുവ: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്കി അംഗപരിമിതനായ ലോട്ടറി തൊഴിലാളി മാത്യകയായി. ബ്രഹ്മമംഗലം സ്വദേശിയായ സുനിലാണ് 36000 രൂപയടങ്ങിയ പേഴ്സ് ഉടമ തിരികെ നല്‍കിയത്. പെരുവ-പിറവം റോഡില്‍ നിന്നാണ് പണമടങ്ങിയ പേഴ്സ് സുനിലിന് ലഭിച്ചത്. ഇയാള്‍ സമീപത്തുളള മെഡിക്കല്‍ ഷോപ്പില്‍ പേഴ്സ് ഏല്‍പ്പിക്കുകയും വിവരം വെളളൂര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.
സംഭവം നവ മധ്യാമങ്ങളിലൂടെ പ്രചരിച്ചതോടെ പണം നഷ്ടപ്പെട്ട വടകുന്നപ്പുഴ പുറ്റിനായില് വര്ഗ്ഗീസ്്് പോലീസ് സേറ്റഷനുമായി ബന്ധപ്പെടുകയായിരുന്നു. ഇയാള്‍ കൂത്താട്ടുകുളത്ത് നിന്ന് കന്നുകാലി കച്ചവടം കഴിഞ്ഞു മടങ്ങുമ്പോഴാണ് പണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണം കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുമ്പോള്‍ വര്‍ഗ്ഗീസിന്റെ മകന് ഫെയ്സ്ബൂക്ക് സന്ദേശത്തിലൂടെ പണം കളഞ്ഞുകിട്ടിയ വിവരമറിയുകയായിരുന്നു. തുടര്‍ന്ന് വെളളൂര്‍ പോലീസ് സേറ്റഷനുമായി ബന്ധപ്പെട്ടു. പണം ലഭിച്ച സുനിലിന്റെ വലതുകൈ അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടതാണ്. പീന്നിട്്് ലോട്ടറി വില്പനയിലൂടെയാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: