കോട്ടയം: പകര്‍ച്ചവ്യാധികളെ തടയാന്‍ ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും തുടങ്ങിവെച്ച മാലിന്യ സംസ്കരണ പരിപാടികള്‍ ലക്ഷ്യം കണ്ടില്ല.
ജില്ലാ ആരോഗ്യ വകുപ്പിന്റേതാണ് വിലയിരുത്തല്‍. പകര്‍ച്ചവ്യാധികള്‍ പരുത്തുന്ന കൊതുകുകള്‍ അപകടകരമാം വിധത്തില്‍ പെരുകുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വെക്ടര്‍ കണ്ട്രോള് യൂണിറ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നതായി പറയുന്നത്.
ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകുകള്‍ ഇപ്പോഴും സജീവമാണ്. രോഗത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലും ഏഴ് പേര്‍്ക്ക് രോഗം കണ്ടെത്തി. ഇവരില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പടര്‍ന്ന് പിടിച്ച ജപ്പാന് ജ്വരത്തിനെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇത് പടര്‍ത്തുന്നത് ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ്. ഇതിന്റെ സാന്നിദ്ധ്യവും എല്ലായിടത്തുണ്ട്. മുമ്പ് സംസ്ഥാനത്ത് ജപ്പാന് ജ്വരം ബാധിച്ച് 39 പേര് മരിച്ചത് കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കൊതുക് നശീകരണത്തിന് ശരിയായ മാലിന്യ സംസ്കരണം മാത്രമാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ഡെങ്കിപ്പനിയുടെ മൂര്‍ദ്ധന്യത്തിലാണ് കൊട്ടിഘോഷിച്ച് ജനകീയ പങ്കാളിത്വത്തോടെ മാലിന്യ സംസ്ക്കരണം തുടങ്ങിയത്.
ഉദ്ഘാടന ദിവസം കളക്ടറേറ്റും പരിസരവും ശുചീകരീച്ചതോടെ പരിപാടി നിന്നു. പിന്നെയുള്ള കാര്യങ്ങള്‍ വഴിപാട് പോലെയായി.
കോട്ടയം നഗരത്തില്‍ തന്നെ മാലിന്യങ്ങള്‍ ഈച്ചയാര്‍ത്ത് കുന്ന് കൂടികിടക്കുകയാണ്. സംസ്കരിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ നഗരസഭ ജീവനക്കാര്‍ കുഴിച്ച് മൂടുന്നുണ്ട്. ഇതില്‍ നിന്നുള്ള അഴുക്ക് ഊര്‍ന്നിറങ്ങി കുടിവെള്ളത്തില്‍ കലരുന്നത് ഗുരതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കും.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സഹാചര്യം കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: