കോട്ടയം: ജില്ലയിലെ പോലീസ് സേനയെ നയിക്കുന്ന എന്‍.രാമചന്ദ്രന് രാഷ്ടപതിയുടെ വിശിഷ്ടസേവാ പുരസ്കാരം ലഭിച്ചത് ജില്ലയ്ക്ക് അഭിമാനമുഹൂര്‍ത്തമായി. കുറ്റാന്വേഷണത്തിനും നീതി പാലനത്തിനും പുലര്‍ത്തിയ മികവ് പരിഗണിച്ചാണ് ദേശീയ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്. ഇത് രണ്ടാം തവണയാണ് ദേശീയ ബഹുമതിക്ക് അര്‍ഹനായത്. 2005-ല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി് ലഭിച്ചിരുന്നു. 32 വര്‍ഷത്തെ സേവനത്തിനിടെയില് നിരവധി ഗുഡ് സര്‍വീസ് എന്‍ട്രി ലഭി്ച്ചിരുന്നു. സൂര്യനെല്ലി്കേസില് 28 പേരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്. കതിരൂര്‍ മനോജ് വധക്കേസ്, ഡോ. ചന്ദ്രമോഹന് വധക്കേസ് തുടങ്ങിയ നിരവധി കേസുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുമ്പുണ്ടാക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നു.
985-ല്‍ എസ്.ഐയായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹത്തിന് 2008-ല്‍ ഐപിഎസ് കിട്ടി. കേരള ആംഡ് പോലീസ് കമാണ്ടര്‍, സംസ്ഥാന വിജിലന്‍സ് ഓഫീസര്‍, ക്രൈം ബ്രാഞ്ച് എസ്.പി തുടങ്ങിയ ചുമതല വഹിച്ചു. 2016 മുതല്‍ കോട്ടയം എസ്.പിയാണ്. ഏറ്റുമാനൂര്‍ കാരൂര്‍ കുടുംബാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: