തലശ്ശേരി: പ്രണയ നൈര്യാശ്യമെന്ന് പോലിസ് കണ്ടെങ്ങിയ യുവാവിന്റെ ജിവനെടുത്തത് കൊലയാളി ഗെയിം ബ്ലൂ വെയിലെന്ന് സംശയം . മരണത്തിന് മുന്‍പ് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. പ്രണയ നൈര്യാശ്യമെന്ന് കണ്ടെത്തി പോലീസ് ഫയലടച്ച കൊളശ്ശേരി കളരി മുക്കിലെ നാമത്ത് വീട്ടില്‍ സായന്തിന്റെ അസ്വാഭാവിക മരണകാരണം കൊലയാളി ഗെയിം ബ്യൂവെയിലാണെന്ന് സൂചന. മരണത്തിന് മുന്‍പ് മകന്റെ സ്വഭാവത്തില്‍ പ്രകടമായ ഏറെ മാറ്റങ്ങള്‍ കണ്ടിരുന്നതായി യുവാവിന്റെ മാതാപിതാക്കളായ എന്‍.വി.ഹരീന്ദ്രനും എം.കെ.ഷാഖിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മെയ് 19 നാണ് സ്വകാര്യ ഐടിഐയില്‍ നിന്നും ഡ്രാഫ്റ്റ് സ്മാന് കോഴ്സ് പാസ്സായ സാവന്തിനെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് സംഘം ഇതില്‍ നിന്നും അവസാനം വിളിച്ചത് ഒരു പെണ്‍കുട്ടിയെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു ഇതോടെ ആത്മഹത്യാ കാരണം പ്രണയ നൈരാശ്യമാണെന്ന് പോലീസ് ഉറപ്പിച്ചു. കേസ് ഫയലും അടച്ചു. മറ്റ് കാര്യങ്ങളൊന്നും പോലീസും സാവന്തിന്റെ രക്ഷിതാക്കളും അന്വേഷിച്ചില്ല. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും തിരുവനന്തപുരത്ത് നിന്ന് ഉള്‍പ്പെടെ ബ്ലൂവെയില്‍ ഗെയിമിന്റെ അപകടങ്ങളെ പറ്റിയുള്ള ഭീകര സംഭവകഥകള്‍ പ്രചരിച്ചതോടെയാണ് തങ്ങളുടെ മകനും ഈ കൊലയാളി ഗെയിമിന്റെ ഇരയായി മാറുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടതെന്ന് ഹരിയും ഷാഖിയും പറയുന്നു.
ജീവനൊടുക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുട്ടിയുടെ പെരുമാറ്റത്തില്‍ ഏറെ പ്രത്യേകതകള്‍ കാണപ്പെട്ടു. തനിച്ചു കിടക്കും, രാത്രി ഏറെ വൈകിയേ ഉറങ്ങാറുണ്ടായിരുന്നുള്ളു, എന്ത് ചോദിച്ചാലും ദേഷ്യത്തോടെ മാത്രം പ്രതികരിക്കും. വളരെക്കുറച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. എന്നെ ആര്‍ക്കും വേണ്ടെന്നും എന്നോടാര്‍ക്കും ഇഷ്ടമില്ലെന്നും ഇടക്കിടെ പറയും. ഞാന്‍ മരിച്ചാല്‍ അമ്മക്ക് വിഷമമുണ്ടാവുമോ എന്ന് വെറുതെ ചോദിക്കും. എപ്പോഴും മൊബൈല്‍ ഉപയോഗിക്കും. ഉറങ്ങാന്‍ കിടന്നാല്‍ പുതപ്പിനുള്ളില്‍ വച്ചും മൊബൈല്‍ കളിയാണ്. ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോയ സാവന്ത് രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഫോണ്‍ സ്വിച്ച് ഓഫാക്കിയാണ് സ്ഥലം വിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി കടല്‍പ്പാലത്തിലാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ കൈയ്യിലുണ്ടായതെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. മകന് പ്രേതസിനിമകളാണ് കൂടുതല്‍ കാണാറുള്ളതെന്ന് അമ്മ പറഞ്ഞു ഇനി ഒരമ്മക്കും ഇത്തരം അനുഭവവും ദുര്‍വ്വിധിയും ഉണ്ടാവാതിരിക്കാനാണ് ചങ്ക് പൊട്ടുന്ന വേദനയിലും ഇത് വെളിപ്പെടുത്തുന്നതെന്ന് ഷാഖി പറഞ്ഞു. പഠിച്ചു പാസായി ജോലിക്കുള്ള നിയമന ഉത്തരവ് വരാനിരിക്കെയായിരുന്നു സാവന്ത് മരണത്തെ സ്വയം വരിച്ചത്. കുട്ടി ഉപയോഗിച്ച ലാപില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ മകന് കൈത്തണ്ടയില്‍ ബ്ലേഡ് വച്ച് കോറിയിട്ടതായി കാണപ്പെട്ടുവെന്നും ഷാഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: