ആലപ്പുഴ: ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആഘോഷിക്കുമ്പോള്‍ യുവകര്‍ഷകന്റെ നേട്ടം സമൂഹത്തിന് മാതൃകയാകുന്നു.
കഞ്ഞിക്കുഴി ചെറുവാരണം ഭാഗ്യവീട്ടില് ഭാഗ്യരാജാ(26) ണ് തന്റെ കൃഷിയിടത്തില്‍ പുതിയ ‘കൃത്യത’ കൃഷിരീതിയില്‍ നൂറുമേനി വിളവുമായി വിജയം കൈവരിക്കുന്നത്.
എംബിഎ പഠനത്തിന് ശേഷം പൂനയില്‍ ഐടി കമ്പനിയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ കിട്ടിയ ജോലി ഉപേക്ഷിച്ചാണ് ഭാഗ്യരാജ് കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പാട്ടത്തിനെടുത്ത 22 ഏക്കറോളം ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ‘കൃത്യത’ കൃഷിരീതി ആരംഭിച്ചത്. കൂറ്റുവേലിലെ വിജയ കയര്‍ സൊസൈറ്റിവക ഒരു ഏക്കര്‍ സ്ഥലത്ത് മൂവായ്യിരം ചുവട് കപ്പ വിളവെടുപ്പിന് പാകമായി നില്ക്കുന്നു.
കൃത്യതാ കൃഷിയില്‍ തടം തയ്യാറാക്കിയാല്‍ രണ്ടു തവണ കൃഷിയിറക്കിയാല്‍ പിന്നീട് ഇവിടെ കൃഷി ചെയ്യാറില്ല. എന്നാല്‍ ഭാഗ്യരാജ് മൂന്നാം തവണയും ഈ കൃഷിയിടത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ കപ്പ നട്ടു. ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയതോടെ നൂറുമേനി വിളവാണ് ലഭിക്കുന്നത്.
കഞ്ഞിക്കുഴിയിലെ കുണ്ടേലാറ്റ് പാടത്ത് ചീരകൃഷിയും, ചേര്‍ത്തല ഇലഞ്ഞിപാടത്ത് എട്ടര ഏക്കറില്‍ നെല്‍കൃഷിയും, മൂവായിരം ചുവട് വെണ്ടയും മുന്നൂറ് ചുവട് പച്ചമുളകും കൃഷിചെയ്യുന്നു. കൂടാതെ എസ്എം കോളേജ് മൈതാനത്ത് രണ്ടായിരം ചുവട് വെളളരിയും കൃഷിചെയ്യുന്നു. വാരനാടുള്ള ഫാമില്‍ നിന്ന് നല്കുന്ന ചാണവും, തമിഴ്നാട്ടില്‍ നിന്ന് ഇറക്കുന്ന കോഴിവളവും, വേപ്പിന് പിണ്ണാക്കും, വെച്ചൂര്‍ ഓയില്‍ ഫാമിന്റെ നെല്ലുകുത്ത് മില്ലില്‍ നിന്ന് ലഭിക്കുന്ന ചാരവും വളമായി ഉപയോഗിക്കുന്നു.
ഗാര്‍ഹിക മാലിന്യങ്ങള്‍ വളമാക്കി പൊതുകുളങ്ങളില്‍ മത്സ്യകൃഷിയിലും ഭാഗ്യരാജ് പരീക്ഷിക്കുന്നു. കഞ്ഞിക്കുഴി തോണ്ടാകുളങ്ങര, കളവേലി എന്നി കുളങ്ങളില്‍ ഗിഫ്റ്റ്തിലോപ്പി, കാരി, പുല്ലാന്‍, കട്ല, പൂമിന്‍ തുടങ്ങിയ മത്സ്യങ്ങളാണ് വളരുന്നു. കോളജ് വിഭ്യാഭ്യാസ കാലത്ത് സുഹൃത്തും യുവകര്‍ഷക അവാര്‍ഡ് ജേതാവുമായ കഞ്ഞിക്കുഴി സ്വാമി നികര്ത്തിലില് സുജിത്തിന്റെ കൃഷിരീതികളാണ് ഭാഗ്യരാജിനെയും കൃഷിയിലേക്കെത്തിച്ചത്.
കൃഷിയില്‍ മുടക്കുമുതലിന്റെ ഇരട്ടിയോളം രൂപ ലാഭമായി ലഭിക്കുന്നുണ്ടെന്നും യുവാക്കള്‍ കൃഷിയില്‍ കൂടുതല്‍ താല്പര്യം കാണിക്കണമെന്നും ഭാഗ്യരാജ് പറയുന്നു. ഭാഗ്യരാജിന്റെ കൃഷിയില്‍ പിതാവ് ബാലസുന്ദറിന്റെയും അമ്മ പുഷ്പയുടെയും പൂര്‍ണ്ണ പിന്തുണയും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: