പാനൂര്‍: ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിയെ കുടുക്കിയതിനു പിന്നില്‍ മകളുടെ നിര്‍ണ്ണായക മൊഴി. ചൊക്ലി പോലീസ് സ്റ്റേഷന് പരിധിയിലെ മത്തിപറമ്പ് ചക്കേരി താഴെകുനിയില്‍ റീജയെ ദുരൂഹ സാഹചര്യത്തില്‍ തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് വീടിനു സമീപത്തെ തോട്ടിനടുത്ത് മരിച്ച നിലയില്‍ കണ്ടത്. തോട്ടില്‍ മരിച്ചതാകാമെന്ന നിഗമനത്തില്‍ ആയിരുന്നു ആദ്യം നാട്ടുകാര്‍. എന്നാല്‍ പാനൂര്‍ സിഐ.എംകെ.സജീവ്, ചൊക്ലി എസ്ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം സംഭവസ്ഥലം പരിശോധിച്ചപ്പോള്‍ മല്പിടുത്തം നടന്നതിന്റെ തെളിവു ലഭിക്കുകയായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ താലിമാല കാണാത്തതും സംശയം വര്‍ദ്ധിപ്പിച്ചു. ഇതിനിടയില്‍ വീട്ടുകാരെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്തു.ഇതില്‍ മകള്‍ നല്കിയ മൊഴിയാണ് പ്രതിയായ അന്സാറിലേക്ക് എത്തുന്നത്. ഇതിനു മുന്‍പ് റീജയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം മകളോടു പറയുകയും ഒരു ദിവസം യാത്രക്കിടെ കണ്ട അന്‍സാറിനെ മകള്‍ക്ക് റീജ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. മകളുടെ മൊഴിപ്രകാരം സംശയത്തിന്റെ പേരില്‍ പിടികൂടി എത്തിച്ച അന്‍സാര്‍ തുടക്കത്തില്‍ കുറ്റം നിഷേധിക്കുകയായിരുന്നു. പോലീസിന്റെ ചടുലമായ ചോദ്യം ചെയ്യലില്‍ മണിക്കൂറുകള്‍ക്ക് ശേഷം പൊട്ടികരഞ്ഞു കൊണ്ട് പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. റീജയോടുളള അമിതമായ താല്‍പ്പര്യമാണ് ഇത്തരത്തിലുളള കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. മണിക്കൂറുകള്‍ക്കുളളില്‍ പ്രതിയെ വലയിലാക്കിയ അന്വേഷണ മികവ് പ്രശംസനീയം തന്നെയാണ്. സിവില്‍പോലീസ് ഓഫീസര്‍മാരായ ദീപക് കുമാര്‍, ഇഎം.സുരേഷ്, സഹദേവന് തുടങ്ങിയ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പുതുതായി പാനൂരില്‍ ചാര്‍ജെടുത്ത സിഐ എംകെ.സജീവിനു ഏറെ അഭിമാനിക്കാനാവുന്ന ഒന്നായ റീജ കൊലപാതകം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: