തൊടുപുഴ: നഗരത്തില്‍ നിന്നും മോഷണം പോയ ലോറി പുനലൂരിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം ചെറുവത്തൂര്‍ വാഴത്തോപ്പിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിലയിലാണ് ലോറി കണ്ടെത്തിയത്. സഹായകമായത് വാട്സ്ആപ്പ് സന്ദേശം.
തൊടുപുഴയിലെ വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയാണ് കഴിഞ്ഞ 11ന് പുലര്‍ച്ചെ 12.45 ഓടെ മോഷണം പോകുന്നത്. ലോറി ഉടമ പേഴക്കാപ്പിള്ളി സ്വദേശി ഷിഹാബിന് പ്രദേശത്ത് നിന്നും ഒരാള്‍ അയച്ച് വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പാതയ്ക്ക് സമീപത്ത് നിന്നും ലോറി കണ്ടെത്തിയത്. സ്വാതന്ത്ര്യദിനത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത് ഇതേതുടര്‍ന്ന് തൊടുപുഴ പോലീസ് സന്ദേശം അയച്ച ആളുമായി ബന്ധപ്പെട്ട് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സംഘം ഇന്നലെ രാവിലെ സ്ഥലത്തെത്തി ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധരെത്തി വാഹനം പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. രാത്രി വൈകി ലോറി തൊടുപുഴ സ്റ്റേഷനിലെത്തിച്ചു.
പ്രൊബേഷനറി എസ്ഐ സുധീര്‍, ഉദ്യോഗസ്ഥരായ ബെന്നി സ്കറിയ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ലോറി കസ്റ്റഡിയില്‍ എടുത്തത്. ലോറിമോഷണം സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂവാറ്റുപുഴ മേഖലയില്‍ മുമ്പ് മോഷണങ്ങള്‍ക്ക് പിടിയിലായവരുടെ വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്കേസില് അന്വേഷണം തുടരുകയാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: