ഒന്നില്തുടങ്ങിയാല് മൂന്നെന്നാണ് വെപ്പ്. മൂന്നിലും ചിലപ്പോള്‍ അവസാനിക്കാറില്ല. പിണറായി വിജയന്റെ മന്ത്രിസഭയില്‍നിന്നും രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി ആരായിരിക്കുമെന്ന് മന്ത്രി ശശീന്ദ്രന്റെ രാജിക്കുശേഷം ഒറ്റയ്ക്കും തെറ്റയ്ക്കും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ ചര്‍ച്ചയ്ക്ക് ആശങ്കയും ആവേശവും വര്‍ധിച്ചിരിക്കുന്നു. ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി പിണറായി മന്ത്രിസഭയില്‍നിന്നും രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നാണ് അടക്കം പറച്ചിലുകള്‍.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് പണിയില്‍ വലിയ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട കുറെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വലുതാക്കുന്നുണ്ട്. എന്സിപിയില്തന്നെ ചാണ്ടിക്കെതിരെ വന്‍വിമര്‍ശനമാണ് നടക്കുന്നത്. ഇതിനിടയില്‍ ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള സാധ്യതതെളിയുന്നതായും കേള്‍ക്കുന്നു. അദ്ദേഹവും ചാനലുമായുള്ള കേസ് ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. ശശീന്ദ്രന് തിരിച്ചു വന്നാല്‍ ആ നിമിഷം താന്‍ രാജിവെക്കുമെന്ന് മന്ത്രിയായി ചുമതലയേല്ക്കുംമുന്പ് തോമസ് ചാണ്ടി പറഞ്ഞിരുന്നു.
പാര്‍ട്ടിയിലെ നേതാക്കള്‍ അധികവും ശശീന്ദ്രന്റെ കൂടെയാണെന്നും,ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയാന്‍വേണ്ടി കാത്തിരിക്കുംപോലെയായിരുന്നു പെട്ടെന്നുള്ള തോമസ് ചാണ്ടിയുടെ മന്ത്രിയെന്ന സ്ഥാനാരോഹണം എന്നും അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: