കൊട്ടാരക്കര: ഞാറ്റ് പാട്ടിന്റെ ഈരടി നിലച്ചുപോയ എഴുകോണ്‍ കരിപ്പുറം കയ്പങ്കോട്ട് ഏലക്ക് പുനര്‍ജനിയായി. പെണ്ണാളും ആണാളും മന്ത്രിയുമെല്ലാം ഞാറുമായി പാടത്ത് നിരന്നപ്പോള്‍ പൊയ്പോയ കാര്‍ഷിക സമൃദ്ധി എന്നെങ്കിലും തിരികെ വരുമെന്ന നാട്ടുകാരുടെ സ്വപ്നവും പൂവണിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഏലയില്‍ നെല്‍കൃഷി വീണ്ടും തുടങ്ങുന്നത്.
പത്തേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് എഴുകോണ്‍ റോട്ടറി ക്ലബ്ബാണ് കൃഷിയിലൂടെ പുത്തന്‍സംസ്കാരം നാടിന് കാണിച്ചുകൊടുക്കാന്‍ രംഗത്ത് വന്നത്. പഞ്ചായത്തിലെ കൃഷി ഭവനില്‍ നിന്നും ലഭിച്ച ഉമ നെല്‍വിത്തുകള്‍ പാകി കിളിര്‍പ്പിച്ച ശേഷം ഞാറ്റുകെട്ടുകളാക്കിയാണ് ഇവര്‍ പാടത്തെത്തിച്ചത്.
നെല്‍ക്കൃഷിയുടെ ഉദ്ഘാടന ചടങ്ങ് പാടത്തിനക്കരെയുള്ള പൊതുസ്ഥലത്താണ് സംഘടിപ്പിച്ചത്. ഐഷാ പോറ്റി എംഎല്‍എ, ജനപ്രതിനിധികളായ എസ്. പുഷ്പാനന്ദന്, എസ്. ശശികുമാര്‍,് കെ. ലത, കെ.പി. രാമചന്ദ്രന് നായര്‍, പി. ജോണ്‍ ദാനിയേല്‍, ആര്. ശിവകുമാര്‍, ബിജുമോന് കുര്യന്, എന്‍. രാമകൃഷ്ണ പിള്ള, യോഹന്നാന് എന്നിവര്‍ നേതൃത്വം നല്കി.
ഇവിടെ വിളയുന്ന നെല്ല് കൊയ്തെടുത്ത് റോട്ടറിയുടെ റീപ്പ്’ബ്രാന്റഡ് അരിയായി വിലക്കുറവില്‍ ജനങ്ങളിലെത്തിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: