മുംബൈ: മുംബൈയിലെ മാന്‍ഖുര്‍ദില്‍ മരുമകളെ രക്ഷിക്കുന്നതിന് അമ്മ മകനെ കഴുത്തുഞെരിച്ച് കൊന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ 45 കാരിയായ അന്‍വാരി ഇദിര്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുമകളോടുള്ള മകന്റെ ക്രൂരത സഹിക്കവയ്യാതെയാണ് അന്‍വാരി മകനെ കൊന്നത്. മകനെ കൊലചെയ്ത ശേഷം ആ മൃതശരീരത്തിനൊപ്പം അന്‍വാരി രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയെന്നും പോലീസ് പറയുന്നു.
അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമൊപ്പമാണ് നദീം നയീം എന്ന ഇരുപത്തഞ്ചുകാരന് താമസിച്ചിരുന്നത്. അംബേദ്ക്കര്‍ ചൗളിലായിരുന്നു ഇവരുടെ താമസമെന്നും പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് നദീം അലഹബാദ് സ്വദേശിനിയെ വിവാഹം കഴിക്കുന്നത്.
മയക്കുമരുന്നിന് അടിമപ്പെട്ട നദീം ഭാര്യയെ തല്ലുക പതിവായിരുന്നു. തന്റെ മരുമകളെ വിട്ട് കളയാന്‍ തല്പര്യമില്ലാത്ത അന്‍വാരി, അവളെ ഇനി ഉപദ്രവിക്കരുതെന്നും മയക്കുമരുന്ന് ഉപേക്ഷിക്കണമെന്നും മകനെ ഉപദേശിച്ചു. കൂടാതെ ഇനി മരുമകളെ ഉപദ്രവിച്ചാല്‍ താനത് തടയുമെന്നും അന്‍വാരി മകനോട് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രിയില്‍ നദീം വീട്ടിലെത്തിയപ്പോള്‍ അവിടെ കുടുംബാഗങ്ങളെല്ലാമുണ്ടായിരുന്നു. നദീം പ്രശ്നമുണ്ടാക്കുമെന്ന് അറിയാവുന്നത് കൊണ്ട് അന്‍വാരി മറ്റുള്ളവരോട് അടുത്ത വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ഇതിന്റെ ദേഷ്യം നദീം തീര്‍ത്തത് അന്‍വാരിയെ തല്ലിയാണ്. അന്വാരിയും തിരിച്ച് മകനെ തല്ലിയെന്ന് പോലീസ് പറഞ്ഞു.
നദീം ക്ഷീണിതനായപ്പോള്‍ അന്‍വാരി ഏണി കൊണ്ട് അവനെ തള്ളി. അതിന് ശേഷം നദീമിന്റെ കഴുത്തില്‍ അന്‍വാരി ദുപ്പട്ട കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 5.45ഓടെ നദീമിന്റെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് മകന്റെ മൃതദേഹത്തിന് അടുത്തിരുന്ന് കരയുന്ന ഭര്തൃമാതാവിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: