ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മ്മിളയും ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയും വിവാഹതിരായി. തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ നടന്ന ചടങ്ങില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന്റെ നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരുവരും കഴിഞ്ഞ രണ്ടുമാസങ്ങളായി കൊടൈക്കനാലില്‍ താമസിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി വിവാഹത്തിനെതിരെ ആഗസ്ത് നാലിന് പരാതി നല്‍കിയിരുന്നു. എന്തുകൊണ്ടാണ് എതിര്‍പ്പെന്ന് അറിയില്ലെന്നു പറഞ്ഞ ശര്‍മ്മിള ഇതു രണ്ടുപേരുടെ സ്വകാര്യ ജീവിതമാണെന്നും പറഞ്ഞിരുന്നു. വിവാഹം ചെയ്താലും ഇല്ലെങ്കിലും തങ്ങള്‍ കൊടൈക്കനാലിലെ വീട്ടില്‍ ഒരുമിച്ച് താമസിക്കുമെന്നും ഇറോം നേരത്തെ വ്യക്തമാക്കിയിരുന്നു.
45കാരിയായ ഇറോം 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയാകാന്‍ തീരുമാനിക്കുകയായിരുന്നു. 55കാരനായ കുടിനോക്ക് ഗോവയില്‍ ബന്ധുക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: