കണ്ണൂര്‍: മൂല്യ വര്‍ദ്ധിത നികുതിയില്‍ ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികള്‍ ജിഎസ്ടിയിലേക്ക് മാറ്റപ്പെടുമ്പോള്‍ കരാറുകാര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുനല്‍കിയിട്ടും അതിനായുള്ള ഉത്തരവുകള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 1 മുതല്‍ പണികള്‍ നിര്‍ത്തുമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് കണ്ണംപള്ളി പ്രസ്താവിച്ചു.
കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, എല്‍എസ്ജിഡി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, ജലഅതോറിറ്റി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, പിഎംജിഎസ്വൈ കോണ്‍ട്രാക്ടേഴസ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലാരംഭിച്ച ജിഎസ്ടി സന്ദേശയാത്രയുടെ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാന സര്‍ക്കാര്‍ പത്ത്ശതമാനം നഷ്ടപരിഹാരം കരാറുകാര്‍ക്ക് നല്‍കാനുള്ള ഉത്തരവിറക്കി. കേരളത്തില്‍ നാല് ശതമാനം വാറ്റ് നിരക്ക് കഴിച്ച് 8ശതമാനം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണാനുമതി തുകയില്‍ നിന്നും ജിഎസ്ടിക്കുവേണ്ടി 12 ശതമാനം മാറ്റിവെച്ചതിന് ശേഷമുള്ള തുകക്കുമാത്രമേ പുതിയ ടെണ്ടറുകള്‍ വിളിക്കാവൂ. ഓരോ ബില്ലിനു മുമ്പും കരാറുകാര്‍ അടക്കേണ്ടിവരുന്ന ജിഎസ്ടി വിഹിതം ബില്‍ തുകയോടൊപ്പം അവര്‍ക്ക് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ നല്കിയ സ്വീകരണ യോഗം വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. എം.മുഹമ്മദ് കുഞ്ഞി, കെ.കെ.സുരേഷ് ബാബു, വി.രവീന്ദ്രന്, കെ.പി.പ്രദീപന്, കെ.കെ.സജീവന്, സജി സെബാസ്റ്റ്യന്‍, വിനോദന്വള്ളുവെന്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: