ആലപ്പുഴ: ആലപ്പുഴ ജില്ലാ രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികം സര്‍ക്കാരും ജനപ്രതിനിധികളും മറന്നു. കോടതി വളപ്പില്‍ ഇഎംഎസ് നട്ട തെങ്ങില്‍ പൂമാല ചാര്‍ത്തിയതില്‍ ആഘോഷം അവസാനിച്ചു.
ആലപ്പുഴ ജില്ല രൂപികരിച്ച് അറുപത് ആണ്ട് പിന്നിട്ടിട്ടും ജില്ല വികസനത്തില്‍ പിന്നിലാണന്ന് ജില്ല രൂപീകരണത്തിന് ഉത്തരവിട്ട മുന്‍ മന്ത്രി കെ.ആര്. ഗൗരിയമ്മ പറഞ്ഞു. ജില്ലാ രൂപീകരണത്തിന്റെ 60-ാമത് വാര്‍ഷി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ച് ക് ള ബിന്റെ നേതൃത്വത്തില്‍ ഗൗരിയമ്മയുടെ വസതിയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലഞ്ചരക്ക് വ്യാപാരവും കയര്‍ വ്യവസായ ഉള്‍പ്പെടെ ജില്ലയുടെ പുരോഗതി പ്രതീക്ഷിച്ചിരുന്നു. ഈ മേഖല നാമാവിശേഷമായി. ഇപ്പോള്‍ ടൂറിസത്തിലൂടെ വമ്പന്മാര് പണം കൊയ്യുന്നു. തൊഴില്‍ ശാലകള്‍ ഉണ്ടാകണം. 60 വര്‍ഷങ്ങള്‍ മുമ്പ് ആഗസ്റ്റ് 11 മണി 4 മിനിറ്റ് ഉള്ളപ്പോഴാണ് ജില്ല രൂപീകരണത്തിന് ഉത്തരവ് ഇട്ടതെന്ന് ഗൗരിയമ്മ ഓര്‍മ്മിപ്പിച്ചു. ഉത്തരവ് വൈകുന്നേരമാണ് ഇട്ടതെന്ന മാദ്ധ്യമ പ്രചരണം തെറ്റാണ് ജില്ല രൂപീകരണത്തിന് എന്നെ സമീപിച്ചവരില്‍ വി.എസ്.വി. സുബ്ബ അയ്യര്‍, പാര്‍ത്ഥസാരഥി, എ.ആര് സുലൈമാന്‍ സേഠ് എന്നിവര്‍ ഉണ്ടായിരുന്നു. ജില്ല രൂപീകരണത്തിന്റെ വാത്ത അന്ന് പ്രസിദ്ധീകരിച്ച ദീനബന്ധു പത്രത്തിന്റെ പ്രതിനിധി പി. നാരായണപിള്ള അന്നത്തെ വാത്ത പ്രസിദ്ധീകരിച്ച പത്രം ഗൗരിയമ്മയെ വായിച്ചു കേള്‍പ്പിച്ചു. എബിസി പ്രസിഡന്റ് വി.ജി. വിഷ്ണു ഗൗരിയമ്മയെ പൊന്നാട അണിയിച്ചു. സി.വി മനോജ് കുമാര്‍, കെ. നാസര്‍. ഹരികുമാര്വാലേത്ത്. ആനന്ദ് ബാബു. പി.എ അസ്ലം. പി.എ. കുഞ്ഞുമോന്. ഹരീന്ദ്രബാബു, സോജി, ബാബു അത്തിപൊഴി എന്നിവര്‍ പങ്കെടുത്തു. ജില്ല കൂടുതല്‍ പ്രകാശിക്കട്ടെ എന്നാശംസിച്ച് ഗൗരിയമ്മ ദീപം തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: