കോട്ടയം: ഹീര ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണവുമായി പണം നല്കിയവര് വാര്‍ത്താസമ്മേളനം നടത്തി. കളത്തിപ്പടിയില്‍ ഹീര ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ അപ്പാര്‍ട്ടുമെന്റിനു വേണ്ടി ലക്ഷങ്ങള്‍ നല്കിയവരാണ് പരാതിയുമായി രംഗത്തു വന്നത്.
88 ആളുകളില്‍ നിന്നും 2009 ല്‍ ഹീര ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടു. 2013 ല്‍ അപ്പാര്‍ട്ടുമെന്റിന്റെ പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാം എന്ന വ്യവസ്ഥയില്‍ ഇവരില്‍ നിന്നുമായി 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാങ്ങി എന്നാല്‍ ഇതുവരെയും കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. 20 കോടി രൂപയോളം ഹീര ഗ്രൂപ്പ് സ്വരൂപിച്ചതായും അവര്‍ ആരോപിച്ചു. പല പ്രാവശ്യം ഈ ആവശ്യം ഉന്നയിച്ചു ഹീരാ ഗ്രൂപ്പിനെ സമീപിച്ചെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തരാന്‍ തയ്യാറായില്ല. പെന്ഷനായപ്പോള് കിട്ടിയ തുക നല്കിയവരും ബാങ്ക് വായ്പ എടുത്തു നല്‍കിയവരുമുണ്ട്. ഇക്കൂട്ടത്തില്‍.പലിശ ഇനത്തില്‍ നല്ലൊരു തുക തങ്ങള്‍ക്ക് നഷ്ടപ്പെടുന്നതായി അവര്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തുന്ന നിര്‍മ്മാണ കമ്പികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ റിയല്‍ എസ്റ്റേറ്റ് റെഗൂലേറ്ററി അതോറിറ്റി ആക്ട് കേരളത്തില്‍ നടപ്പാക്കാത്തതാണ് പ്രശ്നമെന്നും അവര്‍ പറഞ്ഞു. ഹീര കമ്പനിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. റ്റി.സി.എബ്രഹാം, പ്രൊഫ; ജോതീന്ദ്രകുമാര്‍, മറിയാമ്മ വര്‍ഗീസ്, സാറാ പോള്‍, ഡോ. ജോസ്.പി.ജേക്കബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: