കരുനാഗപ്പള്ളി: കുടുംബ ബന്ധത്തിലുണ്ടായ താളപ്പിഴകളില്‍ മനം നൊന്തുകഴിഞ്ഞ ഹിന്ദു യുവാവിനെ സത്യസരണ്യയില് കൊണ്ടുപോയി മതം മാറ്റാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ ശ്രമത്തിനെതിരെ യുവാവ് പോലീസില്‍ പരാതി നല്കി. തഴവ മണപ്പള്ളി ശരത് ഭവനത്തില്‍ രാജേന്ദ്രന്റെയും തങ്കമ്മയുടേയും മകന് ശരത്ത് (32) ആണ് ഇന്നലെ കരുനാഗപ്പള്ളി എസിപി ശിവപ്രസാദിന് പരാതി നല്‍കിയത്.
ഒരു വര്‍ഷമായി ഭാര്യയും കുട്ടിയുമായി അകന്നു കഴിയുകയാണ് ശരത്ത്. ജൂണ്‍ നാലിന് തെങ്ങമത്ത് സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുക്കവെ പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടി. ഇവിടെ വച്ച് പരസ്പരം ഫോണ്‍നമ്പരും കൈമാറി. ഇതില്‍ ചക്കുവള്ളി സ്വദേശി ശ്യാം നിരന്തരം ശരത്തിനെ ബന്ധപ്പെടുകയും മതപരിവര്‍ത്തനത്തിന് സമ്മര്‍ദം ചെയ്യുത്തുകയും ചെയ്തു.
എല്ലാവിധ സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്ത ഇയാള്‍ ഒരു ദിവസം കൊട്ടാരക്കരയില്‍ പോകാനെന്ന വ്യാജേന വിളിച്ചുവരുത്തി ശരതിനെ ഭരണിക്കാവിലും ചക്കുവള്ളിയിലും ഉള്ള പള്ളികളില്‍ കൊണ്ടുപോയി നിസ്ക്കരിപ്പിച്ചു. പിന്നീട് ചക്കുവള്ളിയിലെ പള്ളിയില്‍വച്ച് ശരത്ത് എന്ന പേരു മാറ്റി സബീര്ഖാന് എന്നാക്കി മാറ്റുകയും ചെയ്തു.
17ന് പൊന്നാനിയിലെ സത്യസരണിയില്‍ പോകാനിരിക്കുമ്പോഴാണ് ചതി മനസ്സിലാക്കിയ ശരത് പോലീസ്നെ സമീപിച്ചത്. തന്നെ മത പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചവര്‍ സഹപാഠിയായ ശ്യാം, ഷിയാസ്’എന്നിവരും രാജീവുമാണെന്നും ഇതില്‍ ശ്യാം ഇപ്പോള്‍ ഷംസുദീനും രാജീവിപ്പോള്‍ ബിലാല്‍ എന്നും പേര് സ്വീകരിച്ച് മതം മാറിയെന്നും ശരത് പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: