തിരുവനന്തപുരം : തുഞ്ചന്‍ സ്മാരക സ്മിതി സ്ഥാപകന്‍ ജി. ഗോപിനാഥന്‍നായരുടെ ഒന്നാം സ്മൃതി വാര്‍ഷികാചരണം ആചരിക്കും. 20ന് ഞായറാഴ്ച വൈകിട്ട് 5ന് പാളയം കൊ-ബാങ്ക് ടവറില്‍ തുടക്കമാകും. പതിനാറ് പ്രമുഖര്‍ക്ക് ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടക്കുന്ന തുഞ്ചന്‍ ഫെലോഷിപ്പ് സമര്‍പ്പിച്ചാണ് തുടക്കം കുറിക്കുന്നത്. ഏ.കെ. ആന്റണി എം.പി. ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. ചലച്ചിത്ര നടന് മധു മുഖ്യപ്രഭാഷണവും ജി. ഗോപിനാഥന്‍നായരുടെ ജീവചരിത്രഗ്രന്ഥ പ്രകാശനവും നടത്തും. കല്ലറ ഗോപന്റെ നേതൃത്വത്തില്‍ ഗാനമേള ഉണ്ടായിരിക്കും.
22ന് രാവിലെ 9.30ന് കവിയരങ്ങ് ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. വിളക്കുടി രാജേന്ദ്രനെ ആദരിക്കും. 11ന് ജി. ഗോപിനാഥന്‍നായര്‍ സ്മീതി വാര്‍ഷികദിന സാംസ്കാരിക സമ്മേളനം സുഗതകുമാരി ഉദ്ഘാടനം ചെയ്യും. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന സ്മൃതി സാഹിത്യപുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്, ഡോ. ജോര്‍ജ്ജ് ഓണക്കൂറിന് സമ്മാനിക്കും. സംഗീത ഗവേഷകന് രവിമേനോനെ ആദരിക്കും. ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ള രചിച്ച കരമ്പകമാല എന്ന കവിതാഗ്രന്ഥം അടൂര്ഗോപാലകൃഷ്ണന് പ്രകാശിപ്പിക്കും.
25ന് 10 മുതല്‍ പ്രസ് ക്ലബ്ബില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സുന്ദരം ധനുവച്ചപുരം, സുനില്‍ പരമേശ്വരന് എന്നിവരെ ആദരിക്കും.
30ന് വൈകിട്ട് 4ന് തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ സമാപന സമ്മേളനം വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന് അദ്ധ്യക്ഷനായിരിക്കും. വടകര കെ.പി. സുരേന്ദ്രന് രചിച്ച ഒരു ചെമ്പരത്തിയുടെ ഓര്‍മ്മയ്ക്ക് എന്ന ഗ്രന്ഥം പ്രകാശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: