കണ്ണൂര്‍: വ്യാജരേഖകളുണ്ടാക്കി തളിപ്പറമ്പ് സഹകരണസംഘം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികള്‍ കീഴടങ്ങി.
മുഖ്യപ്രതി അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇവരെ ഉടന്‍ തന്നെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
2011 സെപ്തംബര്‍ 11ന് കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ച ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് സംഘം വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തത്. ശൈലജയുടെ സഹോദരി ജാനകിയെ, ബാലകൃഷ്ണന് വിവാഹം കഴിച്ചെന്ന വ്യാജരേഖകളാണ് സംഘം ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: