കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ജിഹാദികളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നു. ഹിന്ദുക്കളെ മതം മാറ്റി സിറിയ ഉള്‍പ്പെടെയുള്ള ഐഎസ് കേന്ദ്രങ്ങളിലേക്ക് വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ സമാനമായ സംഭവങ്ങളാണ് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്നത്. രോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചിട്ട് രണ്ടു മാസമാകുന്നു. ഇതിനെതിരെ ഭര്‍ത്താവ് പ്രസാദ് കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ചക്കുവള്ളി, കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് എല്ലാവിധ സുഖഭോഗങ്ങളും വാഗ്ദാനം നല്കി അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മതം മാറ്റാന്‍ ശ്രമം നടക്കുന്നതായാണറിയുന്നത്. കഴിഞ്ഞ ദിവസം പരാതി നല്കിയ ശരത്തിനെ മതം മാറ്റാന്‍ ശ്രമം നടത്തിയവരില്‍ രണ്ടുപേര്‍ മതം മാറിയ ശ്യാം, രാജീവ് എന്നീ ഹിന്ദു യുവാക്കളായിരുന്നു എന്നതും ശ്രദ്ധേയമാണ്. തഴവ സ്വദേശിയായ യുവാവാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതത്രെ. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായിട്ടും പോലീസ് വേണ്ട ഗൗരവം കാട്ടുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: