കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഒരുവര്‍ഷത്തിനിടയില്‍ കശുവണ്ടിവികസന കോര്പറേഷന് 140 തൊഴില്‍ദിനങ്ങള്‍ നല്‍കിയതായി ചെയര്മാന് എസ്.ജയമോഹന്.
തോട്ടണ്ടി ദൗര്‍ലഭ്യം, ടെണ്ടറില്‍ പാര്‍ട്ടികള്‍ പങ്കെടുക്കാത്ത സ്ഥിതി എന്നിവയെല്ലാം അതിജീവിച്ചാണ് നേരത്തെ 11 മാസം അടഞ്ഞുകിടന്ന ഫാക്ടറികള്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന് തുറന്നത്. ഈ കാലയളവില്‍ കോര്പറേഷന് ധാരാളം പദ്ധതികളും നടപ്പിലാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കശുവണ്ടി സംഭരിക്കുന്നതിന്റെ ഭാഗമായി പ്ലാന്റേഷന് കോര്പറേഷന്, ആറളം ഫാം, ആര്‍പിഎല്‍ സ്റ്റേറ്റ് ഫാമിങ് കോര്പറേഷന്, കൊല്ലം ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ ഫാമുകള്‍ എന്നിവിടങ്ങളിലെ കശുവണ്ടി സംഭരിച്ച് ഒരുമാസം ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനായി. ഇപ്രകാരം തോട്ടണ്ടി സംഭരിച്ചത് വഴി ഈ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ലഭിച്ചതിനേക്കാള്‍ അഞ്ചുകോടിയിലധികം രൂപയുടെ നേട്ടമുണ്ടെന്നും ജയമോഹന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: