ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎയ്ക്ക് 349 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 47 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളിലെ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ടുഡെയും ഗ്രൂപ്പ് കാര്‍വി ഇന്‍സൈറ്റും ചേര്‍ന്ന് നടത്തിയ ‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന സര്‍വേയുടേതാണ് പ്രവചനം.
രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 63 ശതമാനം പേര് നരേന്ദ്രമോദിയെ ഏറ്റവും മികച്ചതെന്നും ഉള്ള അഭിപ്രായം രേഖപ്പെടുത്തി.
നേരത്തെ ഇന്ധിരാഗാന്ധിയായിരുന്നു ഏറ്റവും മികച്ച പ്രധാനമന്ത്രി. ഇന്ദിരാഗാന്ധിയെക്കാള്‍ 16 ശതമാനം വോട്ടാണ് നരേന്ദ്രമോദി നേടിയത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി മുരടിച്ചു പോയതായും സര്‍വെ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനെതിരെ വികാരം ഉയരുകയും ഉണ്ടായി.
നോട്ട് നിരോധനവും കള്ളപ്പണത്തിനെതിരായ പോരാട്ടവും മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: