കാസിരംഗ: വെളളപ്പൊക്കത്തില്‍ മുങ്ങിയ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 140-ലേറെ മൃഗങ്ങള്‍ ചത്തനിലയില്‍. ഇത് രണ്ടാം തവണയാണ് വെളളപ്പൊക്കം ഇവിടെ മൃഗങ്ങളുടെ ജീവനെടുക്കുന്നത്.
പാര്‍ക്കിന്റെ 80 ശതമാനത്തിലേറെ വെളളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. ആഗസ്റ്റ് 10ന് ഉണ്ടായ വെളളപ്പൊക്കത്തില്‍ ഇവിടെ 7 കാണ്ടാമൃഗങ്ങള്‍, 122 മാനുകള്‍, 2 ആന എന്നിവയുള്‍പ്പടെ നിരവധി മൃഗങ്ങള്‍ ചത്തിരുന്നു.
വനംവകുപ്പും മറ്റു സംഘടനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വെളളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട മൃഗങ്ങള്‍ ആഹാരം തേടി ദേശീയപാതയ്ക്കിരുവശവുമുളള പ്രദേശങ്ങളിലേക്ക് നീങ്ങിയതായി മൃഗശാല അധികൃതര്‍ പറഞ്ഞു. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പാര്‍ക്കിനു സമീപം വാഹനവേഗം കുറയ്ക്കണമെന്ന് നിര്ദ്ദേശങ്ങളുളള ബോര്‍ഡുകളും പോസ്റ്ററുകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: