കൊച്ചി : വൈക്കം സ്വദേശിനിയെ ഭീകരവാദ റിക്രൂട്ടിംഗിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി എന്‍ഐഎ. അഖിലയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുന്നതിനൊപ്പം കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ ശ്രമവും അന്വേഷിക്കും. അതേസമയം എന്‍ഐഎ എത്തുന്ന പശ്ചാത്തലത്തില്‍ കോടതി നിര്‍ദ്ദേശം പോലും അട്ടിമറിച്ച് വീട്ടുകാരെ സ്വാധീനിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
അഖില കേസില്‍ നടന്ന ഹൈക്കോടതി മാര്‍ച്ചിലൂടെ മതമൗലികവാദ സംഘടനകളുടെ നേരിട്ടുള്ള ഇടപെടല്‍ പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഇവരില്‍ നിന്ന് തുടങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചത്. മാത്രമല്ല സംസ്ഥാന പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടന്നതായി എടുത്തു പറയുന്നതും എന്‍ഐഎ കണക്കിലെടുത്തിട്ടുണ്ട്.
സത്യസരണി, തര്‍ബിയത്തുല്‍ തുടങ്ങിയ സ്ഥാപനങ്ങളും പോപ്പുലര്‍ഫ്രണ്ട്, അന്താരാഷ്ട്ര മതപരിവര്‍ത്തന ശൃംഖലയായ തബ്ളിക് ജമാഅത്ത് എന്നീ സംഘടനകളും അന്വേഷണ പരിധിയില്‍ വരും. അഖിലയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുന്നതിനൊപ്പം സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരെ ചോദ്യം ചെയ്യും. അഖിലയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന ഷെഫിന് ജെഹാന് നിരീക്ഷണത്തില്‍ ഉണ്ടാകുമെങ്കിലും മതിയായ തെളിവുകള്‍ ലഭിച്ച ശേഷമേ ചോദ്യം ചെയ്യല്‍ ഉണ്ടാകൂവെന്നാണ് വിവരം.
അതേസമയം ചെര്‍പ്പുളശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ സംഭവത്തിലും അഖില കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് എന്‍ഐഎ ഗൗരവത്തിലെടുത്തിട്ടുണ്ട്. അതിനാല്‍ അന്വേഷണം മറ്റ് കേസുകളിലേക്കും നീളാനിടയുണ്ട്. അഖിലയുടെ കേസ് ആദ്യമന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി സംഭവം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തേക്കും.
അതേസമയം എന്‍ഐഎ എത്തുന്ന പശ്ചാത്തലത്തില്‍ കോടതി നിര്‍ദ്ദേശം പോലും അട്ടിമറിച്ച് വീട്ടുകാരെ സ്വാധീനിക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് കോടതി പ്രവേശനാനുമതി നിഷേധിച്ചിരിക്കെ രാഹുല്‍ ഈശ്വര്‍ ഇവിടെയെത്തിയത് ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: