ന്യൂദല്‍ഹി: ദോക് ലാം വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ചൈന. അമേരിക്കയ്ക്ക് പിന്നാലെ വന്‍ ആണവ ശക്തിയായ ജപ്പാനും ശക്തമായി ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നു.
ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ഇരു രാജ്യങ്ങളും മനസ്സിലാക്കണമെന്നും, ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ജാപ്പനീസ് അംബാസഡര്‍ കെന്‍ജി ഹിരാമസ്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദോക് ലാമിലെ ഇന്ത്യന്‍ ഇടപെടലുകളെ ന്യായീകരിച്ചായിരുന്നു ജപ്പാന് അംബാസഡറുടെ പ്രതികരണം.
തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നും, നിലവിലെ നിലപാടുകള്‍ മാറ്റി സമാധാനപരമായി തീരുമാനങ്ങള്‍ എടുക്കണമെന്നും ജപ്പാന് ചൈനയോട് ആവശ്യപ്പെട്ടു. ഭൂട്ടാന് വിദേശകാര്യ മന്ത്രി ഡാംചോ ദോര്‍ഗിയുമായി ഇന്ത്യ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ശാന്തതയോടെയുള്ള നീക്കത്തെകുറിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൂചിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സമാധാനപരമായ നീക്കമായാണ ജപ്പാന് വിലയിരുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ചൈന ഇത് നിരസിക്കുകയും അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ചൈനയുടെ ഈ ധിക്കാരപരമായ നിലപാടാണ് ലോക രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈന ഇനിയും പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ റഷ്യ,
ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളും പരസ്യമായ നിലപാടുകളുമായി രംഗത്ത് വരുമെന്നാണ് സൂചന. ചൈനയുടെ മുന്നറിയിപ്പിന് പുല്ലു വില കല്‍പ്പിച്ച് ഇന്ത്യയും ഏറ്റുമുട്ടാനാണെങ്കില്‍ നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ സൈനിക വിന്യാസം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: