ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ സംസ്ഥാനത്ത് ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മദ്ധ്യപ്രദേശിലെത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് പിടിച്ചടക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും തോമര്‍ അറിയിച്ചു.അമിത് ഷാ ഭോപ്പാലിലെത്തിയത് അഭിമാന നിമിഷമാണ്. കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ ഇത് ബിജെപി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുമെന്നും തോമർ പറഞ്ഞു.
230 അംഗ മദ്ധ്യപ്രദേശ് നിയമസഭയില്‍ നിലവില്‍ 165 സീറ്റുകളാണ് ബിജെപിക്കുള്ളത്.29 ലോക്സഭാ സീറ്റുകളില്‍ 26 എണ്ണവും ബിജെപിക്കു തന്നെയാണെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: