ന്യൂദല്‍ഹി: സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഓഗസ്റ്റ് 23 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. സി.ബി.ഐ ആസ്ഥാനത്ത് അഭിഭാഷകനൊപ്പം ഹാജരാകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കേസ് ഓഗസ്റ്റ് 28 ന് വീണ്ടും പരിഗണിക്കും
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി മാധ്യമ സ്ഥാപനത്തിന് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് സി.ബി.ഐ കേസ്. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കാര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: