വിഴിഞ്ഞം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആമ്പല്‍കുളം സ്വദേശി സബീര്ഖാനെ(27)യാണ് വീട്ടമ്മയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് വീട്ടമ്മയെ ബലാല്‍ക്കാരമായി പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ മുന്‍ പ്രാദേശിക നേതാവ് കൂടിയാണ് സബീര്ഖാന്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടമ്മ പ്രതിയെ ആദ്യമായി സമീപിച്ചത്. ഇത് മുതലെടുത്ത പ്രതി വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യംചെയ്യുകയും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു.
ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തലും പീഡനവും ആവര്‍ത്തിച്ചു. പല തവണയായി രണ്ടുലക്ഷം രൂപയും 23 പവന് സ്വര്‍ണവും കൈവശപ്പെടുത്തിയെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ ബുധനാഴ്ച വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സെന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യാന്‍ സിപിഎം. ജില്ലാ സെക്രട്ടറി വിഴിഞ്ഞത്തെത്തിയ ദിവസം തന്നെ ബ്രാഞ്ച് സെക്രട്ടറി സ്ത്രീ പീഡനക്കേസില്‍ അസ്റ്റിലായത് സിപിഎമ്മിന്റെ മുഖത്തേറ്റ അടിയായി. വീട്ടമ്മ പരാതി നല്കി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തേച്ചുമാച്ച് കളയാന്‍ സിപിഎമ്മും പൊലീസും ഒത്തുകളിച്ചിരുന്നു. ശക്തമായ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: