ആലപ്പുഴ: റോഡ് സുരക്ഷയ്ക്ക് ഭീഷണിയായി നില്ക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍, തോരണങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കെ.എസ്ഇബി ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങളും നീക്കം ചെയ്യും. കായംകുളം ഒ.എന്‍.കെ. ജംഗഷന് മുതല്‍ ഉമ്മര്‍മുക്ക് വരെയുള്ള ഓട റോഡു നിരപ്പില്‍ നിന്ന് താഴ്ന്നു കിടക്കുന്നതു അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ നടപ്പാത ഗ്രാവല്‍ ഇട്ടുയര്ത്തി ടാറിംഗ് നടത്തണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
ഗതാഗത നിയമം പാലിക്കാതെ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന ബൈക്കുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദേശീയ പാതയില്‍ നങ്ങ്യാര്‍കുളങ്ങര മുതല്‍ കായംകുളം ഒഎന്‍കെ ജങ്ഷന് വരെ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഹരിപ്പാട് ഇലക്ട്രിക്കല്‍ ഡിവിഷന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. പാതിരപ്പള്ളി ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് ,സ്ഥാപിക്കുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തും.
ചേര്‍ത്തല ഒറ്റപ്പുന്ന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി.കാക്കാഴം മേല്‍പ്പാലത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: