കോട്ടയം: സംസ്ഥാനത്ത് മതതീവ്രാവാദം ശക്തമായിട്ടും അതിനെ നേരിടാന്‍ പൂര്‍്ണ്ണ സജ്ജമായ ഭീകര വിരുദ്ധ സേനയ്ക്ക് രൂപം നല്‍കിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ തീവ്രവാദത്തെ നേരിടാന്‍ മാത്രം പ്രത്യേക പരിശീലനം സിദ്ധിച്ച ആന്റി ടെററിസം സ്ക്വാഡ് പ്രവര്ത്തി്ക്കുന്നുണ്ട്. അതേ സമയം കേരളത്തില്‍ ഇത്തരമൊരു സേനയ്ക്ക് രൂപം കൊടുത്തിട്ടില്ല.
പകരം ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎസ്ഐടി) ആണ് ഉള്ളത്. എഡിജിപി ക്രൈംമിന്റെ കീഴില്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗമാണ് നിലവില്‍ തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ ഈ വിഭാഗത്തിന്റെ കീഴിലാണ് വരുന്നത്. എന്നാല്‍ രാജ്യാന്തര ബന്ധങ്ങളുള്ള കേസുകള്‍ അന്വേഷിക്കാന്‍ ഇവര്‍ക്ക് പരിമിതിയുണ്ട്. 2010-ല്‍ ആണ് ഐഎസ്ഐടിക്ക് സംസ്ഥാനം രൂപം നല്‍കിയത്.
സംസ്ഥാനത്ത് ഐഎസ്ഐടി ഉണ്ടായിരുന്നിട്ടും സമീപകാലത്ത് തീവ്രവാദകേസുകള്‍ പുറത്ത് കൊണ്ടുവന്നത് എന്ഐഎയായിരുന്നു. കനകമല സംഭവത്തിലെ ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളെ പിടിച്ചതിന് ശേഷം മാത്രമാണ് സംസ്ഥാന പോലീസ് അറിഞ്ഞത്. സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തീവ്രവാദ വിരുദ്ധ സേനയ്ക്ക് പ്രാധാന്യമുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്‍ഐഎയുടെ മാതൃകയില്‍ രൂപം കൊടുക്കുന്ന സേനയ്ക്ക് മാത്രമ തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ കഴിയുകയുള്ളുവെന്നാണ് അവരുടെ അഭിപ്രായം.
സംസ്ഥാനത്ത് വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കുന്നതും അതീവ ഗൗരവത്തോടെയാണ് രഹസ്യാനേഷണ വിഭാഗം കാണുന്നത്. ഇതിനായി വന്‍തോതില്‍ പണമൊഴുക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. മതപരിവര്‍ത്തനങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഇടപെടലും വ്യാപകമാണ്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ഇത് കൂടാതെ മുഖ്യധാരാരാഷ്ടീയ പാര്‍ട്ടികളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശാസ്തീയ പരിശീലനം ലഭിച്ച പ്രത്യേക സേന തന്നെ വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: