മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് കടല്‍ വിമാനസര്‍വ്വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് സീപ്ലെയ്ന്‍ സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയന മന്ത്രാലയം നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
എത്രയും വേഗം സീപ്ലെയ്ന്‍ സര്‍വ്വീസ് തുടങ്ങാനുള്ള പ്രാഥമികനടപടികള്‍ തിരക്കിട്ട് നടന്നു വരുകയാണ്. രണ്ട് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. ‘സീപ്ലെയിന്‍ ക്വസ്റ്റ് കോഡിയക്ക് 100’ ഇനത്തില്‍പ്പെട്ട വിമാനമാണ് കൊച്ചിയില്‍ സര്വ്വീസിനൊരുക്കുന്നത്. ഇതിന് അമേരിക്കയില്‍ നിന്ന് വിമാനം കൊച്ചിയിലെത്തി. പത്തംഗ യാത്രാസൗകര്യമുള്ള സീപ്ലെയിനില്‍ ഏട്ട് സഞ്ചാരികള്‍ക്കാണ് യാത്രാ സൗകര്യമൊരുക്കുന്നത്. സമയദൈര്‍ഘ്യം, നിരക്ക് തുടങ്ങിയവയെ കുറിച്ച് വ്യോമായന മന്ത്രാലയവും ടുറിസം വിഭാഗവുമായി കുടിയാലോചനകള്‍ നടന്നുവരികയാണ്. വിനോദ സഞ്ചാര മേഖലയില്‍ വന്‍ വികസന സാധ്യതകള്‍ക്കാണ് പദ്ധതി വഴിതുറക്കുന്നത്.
ഇന്ത്യയില്‍ സീപ്ലെയിന്‍ സര്‍വ്വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. ഡല്‍ഹി-ആഗ്ര റൂട്ടില്‍ യമുനയിലൂടെ സര്വ്വീസിനുള്ളസാധ്യതാ പഠനം നടത്തി. 2013 ല്‍ സംസ്ഥാനത്ത് കൊല്ലം-കൊച്ചി യാത്രയ്ക്കായി സീപ്ലെയിന്‍ സര്‍വ്വീസ് തുടങ്ങുവാനുള്ള ശ്രമം എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: