കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ പല്ലുവേദനയുമായെത്തിയ രോഗിയുടെ പല്ല് മാറിയെടുത്ത സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ആര്‍പ്പുക്കര വില്ലൂന്നി കാട്ടുപാറയില്‍ പി.കെ പരമേശ്വരന്റെ(63) പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഏപ്രില്‍ 3 ന് ആശുപത്രിയിലെത്തിയ പരമേശ്വരന് വേദന മാറാനുള്ള ഗുളിക നല്കി തിരിച്ചയച്ചു. പല്ലെടുക്കാന്‍ ഏഴിന് വരാനും നിര്‍ദ്ദേശിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പല്ലെടുക്കാന്‍ ചെന്നപ്പോള്‍ വേദനയോ കേടോ ഇല്ലാത്ത പല്ല് ഇളക്കിയെന്നാണ് പരാതി. പല്ല് മാറിപ്പോയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ കേട്ടില്ല. എടുത്ത പല്ലിന്റെ ഭാഗത്ത് നിന്നും രക്തം വരികയും മുഖത്ത് നീര് വരികയും ചെയ്തു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലുള്ള ദന്താശുപത്രിയില്‍ ചികിത്സ നടത്തി.
ഡോക്ടറുടെ അനാസ്ഥ കാരണമാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കാനുള്ള തന്റെ അവകാശം ഡോക്ടര്‍ ലംഘിച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: