ഈരാറ്റുപേട്ട: നഗരത്തിലെ രണ്ട് പാലങ്ങള്‍ ഷഷ്ടിപൂര്‍ത്തി നിറവില്‍. മൂന്ന് കരകളായി വേര്‍തിരിഞ്ഞ് കിടന്നിരുന്ന ഈരാറ്റുപേട്ടയെ ഒന്നിപ്പിച്ചത് വടക്കേക്കര പാലവും തെക്കേക്കര പാലവും വന്നതിന് ശേഷമാണ്. 1953ല്‍ പൂഞ്ഞാറില്‍ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായ എ.ജെ ജോണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ രണ്ട് പാലങ്ങളും. 1957 ലെ ഇഎംഎസ് മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.എ മജീദും കേരള ഗവര്‍ണ്ണര്‍ ഡോ.രാമകൃഷ്ണ റാവുവും ചേര്‍ന്ന് 1957 ആഗസ്റ്റ് 17നാണ് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചത്.
മീനച്ചിലാറ്റിന്റെ കൈവരി ആറുകളായ വടക്കനാറും, തെക്കനാറും സംഗമിക്കുന്ന ഈരാറ്റുപേട്ട ടൗണ്‍ ഭാഗം വടക്കേക്കര, തെക്കേക്കര, കിഴക്കേക്കര എന്നീ മൂന്ന് കരകളായി വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഈ മൂന്ന് കരകളിലേക്ക് ആളുകള്‍ സഞ്ചരിച്ചിരുന്നത് വള്ളങ്ങളിലും വാഹനങ്ങള്‍ കടത്തിയിരുന്നത് ചങ്ങാടങ്ങളിലുമായിരുന്നു.
1953ല്‍ പൂഞ്ഞാറില്‍ നിന്നും തിരുക്കൊച്ചി സഭയിലേക്ക് മത്സരിക്കാനെത്തിയ ഏ.ജെ ജോണിന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു മൂന്നു കരകളെയും തമ്മില്‍ ബന്ധിപ്പാനായി പാലം പണിയും എന്നത്. എ.ജെ ജോണ്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും തിരുക്കൊച്ചി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. എ.ജെ ജോണ്‍ ആദ്യ ക്യാബിനറ്റില്‍ത്തന്നെ പാലത്തിനനുകൂലമായി തീരുമാനം എടുക്കുകയും പണി ആരംഭിക്കുകയും ചെയതു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുകയും തലയെടുപ്പോടെ ഈരാറ്റുപേട്ട നഗരത്തിന് തിലകക്കുറിയായി ഇന്നും നില്‍ക്കുകയാണ് ഈ രണ്ട് ആര്‍ച്ച് പാലങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: