കറുകച്ചാല്‍: നെടുംകുന്നം തെക്ക് സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി കാട്ടി ബാങ്ക് ഭരണസമിതി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതു സംബന്ധിച്ച് കറുകച്ചാല്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. എന്നാല്‍ പോലീസ് നിസംഗത കാണിക്കുന്നതായി പരാതിയുണ്ട്.
ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് ബാങ്ക് ഭരണ സമിതി വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.
ബാങ്കിന്റെ ലറ്റര്‍ പാഡ് വ്യാജമായി നിര്‍മ്മിച്ച് അപകീര്‍ത്തികരമായ നോട്ടീസ് പ്രസിദ്ധീകരിച്ചെന്നു സംശയിക്കുന്ന ആള് വിവിധ ഇടങ്ങളില്‍ നോട്ടീസ് പതിക്കുന്നതിന്റെ ദൃശ്യം സിലിടി വിയിലും ഉണ്ട്.
ഇതിന്റെയെല്ലാം പകര്‍പ്പുകളും ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്. ആറായിരത്തില്‍പ്പരം അംഗങ്ങളും 32കോടി രൂപ നിക്ഷേപവും 19കോടി നില്പു വായ്പയുമുള്ള ബാങ്കിന് നീതി മെഡിക്കല്‍ സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. 90 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിനെ തകര്‍ക്കുവാനുള്ള നീക്കം ചെറുക്കണമെന്ന് പ്രസിഡന്റ് ജോണ്സണ് ഇടത്തിനകം, സെക്രട്ടറി കെ.ജെ, ഏലിയാമ്മ, ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: