രാമപുരം: അമ്പലക്കവലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്ണ്ണപ്പണയസ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് മുക്ക് പണ്ടമായ സ്വര്‍ണ്ണചെയിന്‍ പണയംവെച്ച് 20,000രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റിലായി. കബളിപ്പിക്കപ്പെട്ട ജീവനക്കാരി ഓട്ടോറിക്ഷയില്‍ പ്രതികളെ പിന്തുടര്ന്ന് കണ്ടെത്തിയതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് നിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. വയനാട് പുറക്കാടി വില്ലേജ്, മീനങ്ങാടി കരയില്‍, ചീരാംകുന്ന് ഭാഗത്ത്, പുത്തന്‍ വീട്ടില്‍ അനിരുദ്ധന് (54,) രാമപുരം കരയില്‍ ഉപ്പാന്നന്കുന്നക്കാട്ട് ഉല്ലാസ് (49), ഏഴാച്ചേരി കരയില്‍, വള്ളവശ്ശേരി വീട്ടില്‍ വിജീഷ് (40 )എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി അനിരുദ്ധന് പാലാ ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ ജോലി ചെയ്തിരുന്നതും, രണ്ട് വര്‍ഷം മുന്‍പ് വോളന്ററി റിട്ടയര്‍മെന്റ് എടുത്തിട്ടുള്ളയാണുമാണ്. വയനാട് മീനങ്ങാടിയിലാണ് താമസ്സം. ഒന്നാം പ്രതിയുടെ ഭാര്യാസഹോദരനാണ് രണ്ടാം പ്രതി ഉല്ലാസ്.
രണ്ടാം പ്രതിയുടെ സുഹൃത്തും ഓട്ടോഡ്രൈവറുമാണ് മൂന്നാം പ്രതി വിജീഷ്. കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം പ്രതികള്‍ മൂന്നുപേരും കൂടി രാമപുരത്തുള്ള ഒരു ജൂവലറിയില്‍ മുക്കുപണ്ടമായ സ്വര്‍ണ്ണചെയിന്‍ വില്പനക്കു ശ്രമിച്ചിരുന്നു. മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ കടക്കാരന് ഇതുമായി ഇനി മാറ്റാരെയും സമീപിക്കരുതെന്ന് താക്കീത് ചെയ്ത് പ്രതികളെ പറഞ്ഞയച്ചിരുന്നു. തൂടര്‍ന്ന് മൂവരും കൂടി ഓട്ടോറിക്ഷയില്‍ രാമപുരം അമ്പലക്കവലയിലെ വനിതാജീവനക്കാരി മാത്രമുണ്ടായിരുന്ന സ്വര്‍ണ്ണപണയ സ്ഥാപനത്തിലെത്തി. ജീവനക്കാരിയെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് രൂപവാങ്ങി കടന്ന് കളയുകയായിരുന്നു.
പ്രതികള്‍ പോയശേഷം ജീവനക്കാരി സ്വര്‍ണം വിശദമായി പരിശോധിച്ചതില്‍ മുക്കുപണ്ടമാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു, കബളിപ്പിക്കപ്പെട്ട ജീവനക്കാരി ഓട്ടോറിക്ഷയില്‍ പ്രതികളെ പിന്തുടര്ന്ന് കണ്ടെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുനിര്‍ത്തി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: