മൂന്നാര്‍: മൂന്നാറില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ ഇരുപത്തി എട്ട് ലിറ്റര്‍ വിദേശമദ്യം പിടികൂടി. ഇന്നലെ മാത്രം പിടികൂടിയത് 25 ലിറ്റര്‍. കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ മറിഞ്ഞ് പ്രതികള്‍ക്ക് നിസാരപരിക്കേറ്റു. ഗ്രഹാംസ്ലാന്റ് സ്വദേശികളായ അരുണ്‍കുമാര്‍(22), സതീഷ്കുമാര്‍(25), ഭരത്കുമാര്‍(25), സൈലന്റ് വാലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അരുണ്‍കുമാര്‍(25) എന്നിവരാണ് പിടിയിലായത്. ഇന്നലെ മൂന്നാര്‍ സിഗ്നല്‍ പോയന്റിന് സമീപം നെറ്റിക്കുടി ടോപ്പില്‍ വാഹന പരിശോധന നടത്തവെ കൈകാണിച്ച് നിര്‍ത്താതെപോയ ഓട്ടോറിക്ഷ അരക്കിലോമീറ്റര്‍ മാറി മറിയുകയും ചെയ്തു.
വാഹനത്തില്‍ കൊണ്ടുവന്ന മദ്യം തെയിലക്കാട്ടില്‍ ഒളിപ്പിക്കുന്നതിന് ശ്രമം നടക്കവെയാണ് പോലീസ് പിന്തുടര്ന്ന് എത്തുകയും ഓട്ടോ ഡ്രൈവര്‍ അടക്കം നാലുപേരെയും ഇരുപത്തിനാല് ലിറ്റര്‍ മദ്യവും പിടികൂടി. ദേവികുളെ എസ് ഐ ജോണ്സണ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, നിഷാദ്, ഭാസില്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ലാക്കാട് നടത്തിയ പരിശാധനയില്‍ കെഡിഎച്ച് പത്തുകുടി ലൈനിലെ മഹേഷ്കുമാറിനെ 4 ലിറ്റര്‍ മദ്യവുമായി മൂന്നാര്‍ പോലീസ് പിടികൂടിയിരുന്നു.
ഇന്നലെ പിടിയിലായ പ്രതികളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: