രാജാക്കാട്: രാജാക്കാട് വീണ്ടും വ്യാജമദ്യവേട്ട. രാജാക്കാട് എസ്ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് രാജാക്കാട് മമ്മട്ടിക്കാനത്തുനിന്നും അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവും നൂറ് ലിറ്റര്‍ കോടയും പിടികൂടിയത്. മമ്മട്ടിക്കാനം സ്വദേശി സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൈറേഞ്ച് മേഖലയില്‍ വന്‍തോതില്‍ വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും സജീവമായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് എസ്ഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധനയും കര്‍ശനമാക്കിയിരുന്നു.
മമ്മട്ടിക്കാനം മേഖലയില്‍ അധികൃത വ്യാജമദ്യം നിര്‍മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാലത്തുനിന്നും ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ ചാരായവും കോടയും മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
രാജാക്കാട് എസ്ഐ പി ഡി അനൂപ്മോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജയ് പി മങ്ങാട്ട്, പ്രതീഷ്, സന്തോഷ്, ബിനു ആന്‍ഡ്രൂസ്, വനിതാ പോലീസ് രഞ്ചിനി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: