തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ പൊതുജനങ്ങളുടെ ശത്രുക്കളാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് രാഷ്ട്രീയരാജ്യ കര്‍മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സി. സുരേഷ്കുമാര്‍. ഓഫീസുകളിലെ ഭൗതികസാഹചര്യം വിപുലപ്പെടുത്തി ജീവനക്കാരിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള എന്‍ജിഒ സംഘിന്റെ 39-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥയ്ക്ക് തുല്യമായി അഭിപ്രായ-സംഘടനാ സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ച് ജീവനക്കാരെ സര്‍ക്കാര്‍ അടിമകളായാണ് കാണുന്നത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ ജനാധിപത്യപരമായി സംഘടിച്ച് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നു. സത്യസന്ധരായ ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ തിരഞ്ഞു പിടിച്ച് ദ്രോഹിക്കുകയാണ്. തികച്ചും ജനവിരുദ്ധമായി തുടരുന്ന സര്‍ക്കാരിനെതിരെ ഇടതു-വലത് സര്‍വീസ് സംഘടനകള്‍ ഒന്നും മിണ്ടുന്നില്ല. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ രണ്ടുകൂട്ടരും ഇപ്പോള്‍ മൗനം പാലിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് എസ്. സജീവ്കുമാര്‍ ആധ്യക്ഷ്യം വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എല്‍. രാജേഷ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്. മോഹനചന്ദ്രന്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.ബി. വിനോദ് കുമാര്‍, കെജിഒ സംഘ് ജില്ലാ ട്രഷറര്‍ എസ്. സുദര്ശനകുമാര്, പിഎസ്സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്, പെന്‍ഷണേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സാംസ്കാരികസമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഡോ എ.എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, സെക്രട്ടറി ആര്. ശ്രീകുമാരന്‍, കെ.പി. പ്രദീപ്, ജി.ഡി. അജികുമാര്‍, പാക്കോട് ബിജു, ആര്.എസ്. രതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: