അര്‍ജുനനും കൃഷ്ണനും കൂടി ഒരു ദിവസം സായാഹ്നസവാരിക്കിറിങ്ങിയതായിരുന്നു. അപ്പോഴുണ്ട് അതുവഴി ഒരു കുതിര കടന്നുവന്നു. കൃഷ്ണന് പറഞ്ഞു. അര്‍ജുനാ, നോക്കൂ ഒരു കഴുത വരുന്നു. അര്ജുനന് പറഞ്ഞു, അതേ, അതേ ഒരു കഴുത വരുന്നു.
കൃഷ്ണന് പൊട്ടിച്ചിരിച്ചു. എന്നിട്ടുപറഞ്ഞു എടാ കഴുതേ! അതൊരു കുതിരയല്ലേ, വിഡ്ഡീ ഞാന്‍ പറഞ്ഞത് നീയങ്ങ് സമ്മതിക്കുകയാ? അതേ, കൃഷ്ണ ഞാനത് കഴുതയല്ല കുതിരയാണ് എന്നു പറയുമ്പോഴേയ്ക്കും അതിനെ ‘കഴുതയാക്കി മാറ്റാനും’ നിനക്കുകഴിയും എന്നു ഞാനറിയുന്നു കൃഷ്ണാ. തൊഴുകൈയോടെ കൃഷ്ണന്റെ മഹത്വമറിഞ്ഞ് ഗദ്ഗദകണ്ഠനായി അര്ജുനന് ഉണര്‍ത്തിച്ചു.അതായിരുന്നു കൃഷ്ണാര്ജുനന്മാര് തമ്മിലുള്ള ബന്ധം.
കൃഷ്ണനെ പൂര്‍ണമായി മനസ്സിലാക്കിയിരുന്നു അര്ജുനന്. നരനാരായണന്മാരുടെ യുഗപ്പിറവിയായിരുന്നു അവര്‍. ഒരേ മനസ്സോടെ അവര്‍ കഴിഞ്ഞു. സ്വന്തം സഹോദരിയെ ഒളിച്ചുകടത്താന്‍ പോലും അര്ജുനന് കൂട്ടുനിന്നു സുഹൃത്തായ കൃഷ്ണന്. ബലരാമന് ജ്യേഷ്ഠന്റെ കണ്ണില്‍പ്പൊടിയിടാന്‍ പോലും കൃഷ്ണന് മടിച്ചില്ല. അത്രയ്ക്കായിരുന്നു ആ സുഹൃദ് ബന്ധം.കുരുക്ഷേത്രഭൂമിയില്‍ യുദ്ധക്കളത്തില്‍ നിന്നുകൊണ്ട് തന്റെ ഉള്ളിലെ ജ്ഞാനമെല്ലാം അര്‍ജുനനായി ദാനം ചെയ്യാനും മടിച്ചില്ല കൃഷ്ണന്.
ഒരേമനസ്സും രണ്ടു ശരീരവുമായി വേര്‍പിരിയാതെ കഴിഞ്ഞു അവര്‍. അര്‍ജുനനെ ഒരു നിമിത്തമാക്കി ലോകത്തിനാകെ ധര്‍മ്മം ഉപദേശിക്കാനും ദേവദേവനായ കൃഷ്ണന് കഴിഞ്ഞു. അത്യപൂര്‍വ്വം ആ സ്നേഹബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: