മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തില്‍ കീഴാന്തൂര്‍ ഗ്രാമത്തിലെ വിവേകാനന്ദനെ വിടാതെ ഒറ്റയാന്.
ബുധനാഴ്ച രാത്രി 12 മണിക്ക് ഒറ്റയാന് എത്തി കുടിവെള്ള പൈപ്പ് വീണ്ടും തകര്‍ത്തു. ഒറ്റയാന് എത്തിയത് അറിഞ്ഞ് ജനല്‍ തുറന്ന് നോക്കിയ വിവേകാനന്ദനെ പിടികൂടുവാന്‍ തുമ്പിക്കൈ നീട്ടിയെങ്കിലുംപിന്നോട്ട് വലിഞ്ഞതിനാല്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. മൂന്ന് ദിവസം മുന്പ്വിവേകാനന്ദന്റെ വീട്ടില്‍ എത്തി കാട്ടാനക്കൂട്ടം കുടിവെള്ള പൈപ്പ് തകര്‍ത്തിരുന്നു. പിന്നീട് വിവേകാനന്ദന് പൈപ്പ് ശരിയാക്കുകയും ചെയ്തു.
ഇരുമ്പു പൈപ്പുകള്‍ വളച്ച് ഒടിച്ച് കളയുകയും ചെയ്
തു. സംസാര ശേഷിയിലാത്തതും കാന്‍സര്‍ രോഗ ബാധിതരായ വിവേകാനന്ദന്റെ കൂടെ ഭാര്യ സത്യവാണി മാത്രമാണ് താമസിക്കുന്നത്. കാട്ടാനകളുടെ സാന്നിദ്ധ്യം തുടര്‍ച്ചയായി ഉണ്ടാകുന്നതിനാല്‍ ഭയപ്പാടിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: