കട്ടപ്പന: തൊഴിലാളികളെ കിട്ടാനില്ലാതായതോടെ ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ നിന്ന് കമുക് കൃഷിയും പടിയിറങ്ങുന്നു. വിളവെടുപ്പും പരിപാലനവും നിലച്ചതാണ് കൃഷി ഉപേക്ഷിക്കുവാന്‍ പ്രധാന കാരണം. ആദ്യകുടിയേറ്റ കാലം മുതല്‍ ഹൈറേഞ്ചില്‍ കമുക് കൃഷിയും സജീവമായിരുന്നു.
ടണ്‍ കണക്കിന് പാക്കും പഴുക്കയുമടക്കം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയ്ക്ക് കയറ്റി അയച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമുങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതും ഈ രംഗത്തേയ്ക്ക്
പുതിയതായി തൊഴിലാളികള്‍ കടന്നുവരാത്തതും കമുക് കൃഷിയ്ക്ക് കനത്ത തിരിച്ചടിയായി.തൊഴിലാളികള്‍ ഇല്ലാതായതോടെ കൃത്യസമയത്തുള്ള കൃഷി പരിപാലനവും വിളവെടുപ്പും ഇല്ലാതായി. കമുകുകള്‍ക്ക് കീടശല്യവും മറ്റും രൂക്ഷമാകുകയും കൂമ്പുകള്‍ കരിഞ്ഞുണങ്ങാനും മണ്ട തീര്‍ന്ന് ഉണങ്ങി നശിക്കുവാനും തുടങ്ങി. ഏത്തവാഴയ്ക്കും പാവലിനും താങ്ങുകാലുകളായി ഉപയോഗിക്കുകയെന്നത് മാത്രമാണ് നശിച്ച കവുങ്ങുകളുടെ ഇപ്പോഴത്തെ ഉപയോഗം.
കോഴിക്കോട് അടക്കമുള്ള മറ്റ് ജില്ലകളില്‍ നിന്നുമാണ് ഇവിടുത്തെ മൊത്ത വില്‍പ്പന ശാലകളില്‍ അടയ്ക്കാ എത്തുന്നത്. പൊതുവേ തകര്‍ച്ച നേരിടുന്ന ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖലയില്‍ നിന്നും ഒരു വിളകൂടി അന്യമായിത്തീരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: