കോട്ടയം: ആളില്ലാപാര്ട്ടികള് മുന്നണിവണ്ടിയില് കയറിക്കൂടി സിംഹാസ നാരൂഡരാകുമ്പോള് 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ശേഷിയുള്ള ബിഡിജെഎസിന് അധികാരം കിട്ടാക്കനിയല്ലെന്ന് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി.
കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ ബിഡിജെഎസ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനരാഷ്ട്രിയത്തില് അഞ്ചാം സ്ഥാനത്തെത്തിയ ബിഡിജെഎസിന് അധികാരത്തിലെത്താന്‍ ഇനി അധികദൂരമില്ല. രൂപീകരണത്തിനുശേഷം ദിവസങ്ങള്‍ക്കകം യാതൊരു മുന്നൊരുക്കവുമില്ലാതെ നിയമസഭ തെര ഞ്ഞെടുപ്പിനെ നേരിട്ട് 3.5 ശതമാനം വോട്ട് നേടിയെന്ന ബഹുമതി ബിഡിജെഎസ് അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അവകാശ പ്പെടാനാവില്ല. ഈ പാര്‍ട്ടിക്ക് കേരള രാഷ്ട്രിയത്തില്‍ സ്ഥാനമില്ലെന്ന് മുന്‍ വിധിയെഴുതിയവര്‍ ഇന്ന് മുന്നണിചേരാന് ക്ഷണിക്കുന്നത് കൗതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആറ് പതിറ്റാണ്ട് മാറിമാറി ഭരിച്ചവര്‍ ജാതി രാഷ്ട്രീയത്തിന്റെ കോട്ട കൊത്തളങ്ങള്‍ പടുത്തുയര്‍ത്തിയപ്പോള്‍ കയറിക്കിടക്കാന്‍ ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത മൂന്നരലക്ഷം നിരാലംബരെ കണ്ണില്‍പ്പെട്ടില്ല. അവരിലേറെയും ഭൂരിപക്ഷസമുദായങ്ങളില്പ്പെട്ടവരുമാണ്. ബിഡി ജെഎസ് ഉയര്‍ത്തുന്ന മുദ്രാവാക്യം സമൂഹ്യനീതിയുടേതാണ്. ജാതി-മത-വര്‍ഗ-വര്‍ണ ചിന്തകള്‍ക്കതീതമായ മാനുഷീക മൂല്യങ്ങളാണ് ഭാരത് ധര്‍മ്മജന സേനയുടെ മുഖമുദ്ര. അവഗണനയുടെ വേദന അറിയു ന്നവര്‍ക്ക് ആരേയും അവഗണിക്കാനാവില്ല. ഇനിയും കരയാനല്ല, സ്വന്തം ശക്തി സ്വയം തിരിച്ചറിഞ്ഞ് കരകയറാനാണ് തീരുമാനമെന്നും തുഷാര്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഇ.ഡി. പ്രകാശനില്‍ നിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടിഫണ്ട് ശേഖരണവും, സംസ്ഥാന സെക്രട്ടറി ഫാ. റിജോ നിരപ്പുകണ്ടം ലഘുലേഖ വിതരണവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, എസ്.ഡി. സുരേഷ് ബാബു, അഡ്വ. കെ.എം. സന്തോഷ് കുമാര്‍, ബി. ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഷൈലജ രവീന്ദ്രന്, ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, സെക്രട്ടറി പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: