മ്യൂണിക്ക്: തുടര്‍ച്ചയായ ആറാം ജര്‍മന്‍ ലീഗ് കിരീടം നേടി റെക്കോര്‍ഡ് കുറിക്കാന്‍ തയ്യാറെടുക്കുന്ന ബയേണ്‍ മ്യൂണിക്ക് ലീഗില്‍ വിജയത്തോടെ അരങ്ങേറി. നിലവിലുളള ചാമ്പ്യന്മാരായ ബയേണ്‍ ഉദ്ഘാടന മത്സരത്തില്‍ ബേയര്‍ ലവര്‍കുസനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
പുതുമുഖങ്ങളായ നിക്കള്‍സ് സുലെയും കോറെന്ടീന് ടോളിസും റോബര്‍ട്ട് ലീവാന്ഡോക്റ്റിയുമാണ് ബയേണിനായി ഗോള്‍ നേടിയത്. അഡ്മിര്‍ മെഹ്മെദിയാണ് ലവര്കുസന്റെ ഏക ഗോള്‍ കുറിച്ചത്. പരിക്ക് മൂലം ഒട്ടേറെ പ്രമുഖ താരങ്ങളെ കൂടാതെയാണ് ബയേണ്‍ മത്സരിച്ചത്. എന്നിരുന്നാലും അവര്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.
അഞ്ചാം മിനിറ്റില്‍ തന്നെ ബയേണ്‍ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ ബയേണിന്റെ ഫ്രഞ്ചുതാരം ടോളിസുവിന്റെ ഷോട്ട് ഗോളി രക്ഷപ്പെടുത്തി. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം അവര്‍ മുന്നിലെത്തി.ഹെഡറിലൂടെ സുലുവാണ് സ്കോര്‍ ചെയ്തത്.
പത്തൊന്‍പതാം മിനിറ്റില്‍ ടോളിസു ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ലീവന്ഡോക്ക്കിയെ വലിച്ചിട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലിവന്‍ഡോസ്ക്കി അത് ഗോളാക്കി മാറ്റി ബയേണിന്റെ ജയം ഉറപ്പിച്ചു. പ്രതിരോധം കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ട്. അടുത്ത മത്സരങ്ങളില്‍ പ്രതിരോധം മികച്ചതാക്കുമെന്ന് ബയേണ്‍ കോച്ച് കാര്‍ലോ ആന്‍സിലോട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: