രാമപുരം: വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന സംഘത്തില്‍പെട്ട നാലുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് പണയപ്പെടുത്തുന്നതും ഇവരുടെ പതിവാണ്. ശനിയാഴ്ച്ച വെളുപ്പിന് 5ന് കുറിഞ്ഞി കവലയില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിന് ഇടെയാണ് താത്ക്കാലിക നമ്പര്‍ രേഖപ്പെടുത്തിയ ഇന്നോവ കാറില്‍ സംഘമെത്തിയത്. രാമപുരം ഏഴാച്ചേരി ചെറുവള്ളില്‍ ജോവാന് (22), എരുമേലി അകത്തറ മുഹമ്മദ് സലിം (38), ഇടുക്കി വണ്ടിപ്പെരിയാര്‍ കിണറ്റിന്‍കര മജീദ ്(56), മകന് ഉമ്മര്‍ (29) എന്നിവരാണ് പിടിയിലായത്. ജോവാന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍ സലിം മുഖേന കമ്പത്തെത്തിച്ച് മജീദിന്റെയും മകന് ഉമ്മറിന്റെയും സഹായത്തോടെ പണയപ്പെടുത്തുകയോ മറിച്ചുവില്‍ക്കുകയോ ആണ് പതിവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യു, സബ്ബ് ഇന്‍സ്പെക്ടര്‍ മജ്ഞുദാസ്, സബ് ഇന്‍സ്പെക്ടര്‍ അനീഷ് എ., തോമസ് സേവ്യര്‍, പ്രശാന്ത്, ഷെറിന് ജോസ്, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: